അച്ഛനെടുത്തെറിഞ്ഞു പരുക്കേറ്റ ഒന്നര വയസുകാരി അപകടനില തരണം ചെയ്തു
കൊല്ലത്ത് മദ്യലഹരിയിൽ അച്ഛനെടുത്തെറിഞ്ഞു പരുക്കേറ്റ ഒന്നര വയസുകാരി അപകടനില തരണം ചെയ്തു. കുട്ടി തീവ്രപരിചരണവിഭാഗത്തിലാണെങ്കിലും വെന്‍റിലേറ്ററില്‍ നിന്നുമാറ്റി. തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ കഴിയുന്ന കുട്ടിയുടെ സംരക്ഷണം ഇന്നലെ ശിശുക്ഷേമസമിതി ഏറ്റെടുത്തിരുന്നു.
വലിച്ചെറിഞ്ഞ ആഘാതത്തില്‍ തലയുടെ പുറകു വശത്ത് ഗുരുതര പരുക്കായിരുന്നു. മാത്രമല്ലെ ആരോഗ്യസ്ഥിതിയും മോശമായിരുന്നു. ആശുപത്രിയിലെത്തിയയുടന്‍ കുട്ടിയെ തീവ്ര പരിചരണ വിഭാഗത്തിലെ വെന്‍റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് മരുന്നുകളോടു വേഗം പ്രതികരിച്ച കുട്ടി അപകടനില പൂര്‍ണമായും തരണം ചെയ്തു. കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയാണ് കുട്ടിയുടെ സംരക്ഷണ ചുമതല ശിശുക്ഷേമ സമിതി ഏറ്റെടുത്തത്.തിരുനെല്‍വേലിയില്‍ നിന്ന് എട്ടുമാസം മുന്‍പാണ് ദമ്പതികള്‍ കൊല്ലത്തെത്തിയത്. നഗരഹൃദയത്തിൽ ചിന്നക്കട കുറവന്‍പാലത്ത് മുരുകനും മാരിയമ്മയും മദ്യപിക്കുന്നതിനിടെ അടുത്തു വന്ന കുട്ടിയെ എടുത്തെറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ തിരുവനന്തപുരം എസ്എടി ആശുപ്രതിയില്‍ പ്രവേശിപ്പിച്ചു.കുഞ്ഞിനെ പരുക്കേല്‍പ്പിച്ച അച്ഛൻ മുരുകനെ ഈസ്റ്റ് പൊലീസ് അറസ്റ്റു ചെയ്തു. ജെജെ ആക്ട് പ്രകാരമാണ് പൊലീസ് കേസെടുത്തത്