അങ്ങാടിപ്പുറത്തു വീട് കുത്തിത്തുറന്ന് മോഷണം 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി
മലപ്പുറം: അടച്ചിട്ട വീട് കുത്തിത്തുറന്ന് മോഷണം. 72 പവനും 12,000 രൂപയും അഞ്ച് വാച്ചുകളും മോഷണം പോയി. അങ്ങാടിപ്പുറം പരിയാപുരം മില്ലുംപടിയിലെ പുതുപറമ്പിൽ സിബിയുടെ വീട്ടിലാണ് സംഭവം. കഴിഞ്ഞ ദിവസം സിബിയും കുടുംബവും കൊച്ചിക്ക് പോയ സമയത്താണ് മോഷണം. വീടിന്റെ പുറക് വശത്തുളള വാത്തിൽ കുത്തിതുറന്നാണ് മോഷ്ടാവ് അകത്ത് കടന്നത്.
വീടിന്റെ നാല് ഭാഗത്തും സിസിടിവി ഉണ്ട്. എന്നാൽ അടുക്കള ഭാഗത്തെ ക്യാമറ താഴ്ത്തിവെച്ച നിലയിലായിരുന്നു. മോഷണം നടത്തിയ പ്രതിയുടേത് എന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങൾ പൊലീസിന്ന് ലഭിച്ചിട്ടുണ്ട്. സഹോദരൻ പൂച്ചക്ക് ഭക്ഷണം കൊടുക്കാനായി എത്തിയപ്പോഴാണ് വീടിൽ മോഷണം നടന്ന വിവരം പുറത്തറിയുന്നത്. വീടിനകത്തുള്ള അലമാരകളെല്ലാം കുത്തിതുറന്ന് തുണികളെല്ലാം വാരിവലിച്ചിട്ട നിലയിലാണ്. പൊലീസിൽ വിവരമറിയച്ചതിനെ തുടർന്ന് പെരിന്തൽമണ്ണയിൽ നിന്നും പൊലീസ് എത്തി അന്വേഷണമാരംഭിച്ചു.