പൂരം വെടിക്കെട്ടിൽ പ്രകമ്പനം കൊള്ളിക്കാന്‍ അമിട്ടുകൾ; താരമായി കെറെയിലും വന്ദേഭാരതും
പൂരം വെടിക്കെട്ടിൽ പ്രകമ്പനം കൊള്ളിക്കാന്‍ അമിട്ടുകൾ; താരമായി കെറെയിലും വന്ദേഭാരതും
തൃശൂര്‍:പൂരം വെടിക്കെട്ടിന് പ്രകമ്പനം കൊള്ളിക്കാന്‍ അമിട്ടില്‍ കെ–റെയിലും വന്ദേഭാരതും ഉണ്ടാകും. മാനത്തു വിസ്മയം തീര്‍ക്കാന്‍ വെടിക്കെട്ടുപുരയില്‍ സാമഗ്രികള്‍ ഒരുങ്ങി. സാംപിള്‍ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകല്‍പൂരം വെടിക്കെട്ട്.... തൃശൂര്‍ നഗരം കാത്തിരിക്കുന്നത് ശബ്ദങ്ങളുടെയും കാഴ്ചകളുടെയും ഈ ആഘോഷത്തിനാണ്.
കുഴിമിന്നലും കൂട്ടപ്പൊരിച്ചിലും തീര്‍ക്കുന്ന പ്രകമ്പനമാണ് വെടിക്കെട്ടിന്‍റെ മുഖ്യആകര്‍ഷണം. തിരുവമ്പാടി, പാറമേക്കാവ് വെടിക്കെട്ട് നിര്‍മാണം അവസാനഘട്ടത്തിലാണ്. നാല്‍പതിലേറെ തൊഴിലാളികളുടെ ഏറെനാള്‍ നീണ്ട പ്രയത്നമുണ്ട് വെടിക്കെട്ടിനു പിന്നില്‍. ഓരോ വര്‍ഷവും അമിട്ടുകള്‍ക്ക് വ്യത്യസ്ത പേരുകളാണ് ദേശക്കാര്‍ ഇടാറുള്ളത്.
ഇക്കുറി കെ റെയിലും വന്ദേഭാരതുമാണ് അമിട്ടുകളുടെ പേരുകള്‍. തൃശൂര്‍ നഗരത്തില്‍ ഇതുവരെ വേനല്‍മഴ പെയ്തിട്ടില്ല. ഏപ്രില്‍ 29 മുതല്‍ മേയ് ഒന്നുവരെ മഴ മാറിനില്‍ക്കണമെന്നാണ് ദേശക്കാരുടെ പ്രാര്‍ഥന. അടുത്ത വെള്ളിയാഴ്ചയാണ് സാംപിള്‍ വെടിക്കെട്ട്. സ്വരാജ് റൗണ്ടില്‍ ഇക്കുറി കൂടുതല്‍ പേരെ വെടിക്കെട്ട് കാണാന്‍ നിര്‍ത്തിയേക്കും. മുന്‍വര്‍ഷങ്ങളില്‍ സ്വരാജ് റൗണ്ടില്‍ ആളുകളെ നിര്‍ത്താന്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു