09 May 2024 Thursday

സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്

ckmnews

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ്ണവിലയിൽ വീണ്ടും ഇടിവ്. 22 കാരറ്റ് സ്വർണ്ണം ഗ്രാമിന് 40 രൂപ കുറഞ്ഞു. ഇപ്പോൾ 4580 രൂപയാണ് വില. ഒരു പവന് 36640 രൂപയാണ് വ്യാഴാഴ്ച രാവിലത്തെ വില. 18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 35 രൂപ കുറഞ്ഞു, 3785 രൂപയാണ് ഇന്നത്തെ വില. ഹാൾമാർക്ക് വെള്ളി വിലയ്ക്ക് മാറ്റമില്ല. 


ഓൾ കേരള ഗോൾഡ് ആന്റ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ . അസോസിയേഷൻ ആണ് എല്ലാ ദിവസവും കേരളത്തിലെ സ്വർണ വില നിശ്ചയിക്കുന്നത്.


അന്താരാഷ്ട്ര സ്വർണ വില  ഡോളർ നിലവാരത്തിൽ ലണ്ടൻ ബുള്ളിയൻ മാർക്കറ്റ് അസോസിയേഷൻ (LBMA)ൽ നിന്നും രാവിലെ 9.30 ന് അറിഞ്ഞതിനു ശേഷം 9.35 ന് റിസർവ്വ് ബാങ്ക് പ്രഖ്യാപിക്കുന്ന ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് അറിയും. അതനുസരിച്ച് മുംബെെ വിപണി വിലയും കേരളത്തിലെ ബാങ്കുകളുടെ വില നിലവാരവും പരിശോധിച്ചാണ് കേരളത്തിലെ വില നിശ്ചയിക്കുന്നത്. 


സംസ്ഥാനത്ത് കഴിഞ്ഞ ദിവസം സ്വർണ വിലയെ സംബന്ധിച്ച് ജ്വല്ലറികൾ തമ്മിൽ തർക്കമുണ്ടാവുകയും ഉച്ചയായപ്പോഴേക്ക് ചില സ്വർണ്ണക്കടകൾ വില രാവിലത്തെക്കാൾ കുറയ്ക്കുകയും ചെയ്തിരുന്നു. ബുധനാഴ്ച രാവിലെ ഗ്രാമിന് 60 രൂപ കുറഞ്ഞ് 4620 രൂപയിലാണ് 22 കാരറ്റ് സ്വർണത്തിന്റെ വിപണനം നടന്നത്. എന്നാൽ ഉച്ചയായപ്പോഴേക്കും മലബാർ ഗോൾഡ്, ജോസ്കോ ജ്വല്ലറികളിൽ 4550 രൂപയ്ക്കാണ് സ്വർണത്തിന്റെ വിപണനം. ഇതോടെ 70 രൂപ കൂടി സ്വർണത്തിന് ഗ്രാമിന്റെ വിലയിൽ കുറഞ്ഞു.  പവൻ സ്വർണത്തിന് 22 കാരറ്റ് വിഭാഗത്തിൽ മണിക്കൂറുകൾക്കിടെ 1040 രൂപയുടെ കുറവുണ്ടായി. 


കൂടുതൽ വായിക്കാം :  കേരളത്തിൽ ജ്വല്ലറി തർക്കം: സ്വർണവില കുറച്ച് പോര്


അസോസിയേഷൻ നിശ്ചയിച്ച വിലയേക്കാൾ  70 രൂപ കുറച്ചു കൊടുക്കുന്നവർ പണിക്കൂലി ഇനത്തിൽ സാധാരണ ജ്വല്ലറികളിൽ നൽകുന്നതിനേക്കാൾ കൂടുതൽ വാങ്ങിച്ച് അത് കോമ്പൻസേറ്റ് ചെയ്യുകയാണ് ചെയ്യുന്നതെന്നായിരുന്നു അസോസിയേഷൻ കുറ്റപ്പെടുത്തൽ.‌