സ്ത്രീധനപീഡനം; ഭാര്യാപിതാവിന്റെ ആത്മഹത്യ: യുവാവ് കസ്റ്റഡിയിൽ
ലമ്പൂർ ∙ സ്ത്രീധനപീഡനത്തിലും ഭാര്യാപിതാവ് ജീവനൊടുക്കിയ കേസിലും യുവാവ് കസ്റ്റഡിയിൽ. വണ്ടൂർ തിരുവാലി സ്വദേശിനി ഹിബയുടെ സ്ത്രീധനപീഡന പരാതിയിലാണ് ഭർത്താവ് മമ്പാട് സ്വദേശി അബ്ദുൽ ഹമീദിനെ നിലമ്പൂർ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഹിബയുടെ പിതാവ് മൂസക്കുട്ടി ജീവനൊടുക്കിയ സംഭവത്തിൽ വണ്ടൂർ സ്റ്റേഷനിൽ ഇയാൾക്കെതിരെ ആത്മഹത്യാ പ്രേരണയ്ക്കും കേസുണ്ട്. എസ്പിയുടെ നിർദേശപ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്.മകളുടെ ഭർത്താവിന്റെയും കുടുംബത്തിന്റെയും മാനസിക പീഡനം മൂലമാണ് ജീവനൊടുക്കുന്നതെന്ന് മലപ്പുറം തിരുവാലി മൂസക്കുട്ടി പറയുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കൂടുതല്‍ സ്ത്രീധനം ആവശ്യപ്പെട്ട് മകളുടെ ഭര്‍ത്താവും മാതാവും മകളെയും തന്നെയും കുടുംബത്തെയും മാനസിക സമ്മര്‍ദത്തിലാക്കുന്നുവെന്നാണ് മരിക്കുന്നതിന് തൊട്ടു മുന്‍പ് മൂസക്കുട്ടി പങ്കുവച്ച ദൃശ്യങ്ങളിൽ പറയുന്നത്.18 പവന്‍ സ്വര്‍ണാഭരണങ്ങള്‍ നല്‍കിയാണ് 2020 ജനുവരി ഒന്നിന് അബ്ദുൽ ഹമീദുമായി മൂസക്കുട്ടിയുടെ മകള്‍ ഹിബയുടെ വിവാഹം നടത്തിയത്. വിവാഹ സല്‍ക്കാരത്തിന് എത്തിയപ്പോള്‍ത്തന്നെ സ്വര്‍ണാഭരണങ്ങള്‍ കുറവാണെന്നു പറഞ്ഞതോടെ കടം വാങ്ങി ആറു പവന്‍ കൂടി നല്‍കി. പത്തു പവന്‍ കൂടി വേണമെന്നും ഇല്ലെങ്കില്‍ ഹിബയെ ഭാര്യയായി വേണ്ടെന്നും ഹമീദ് പറഞ്ഞു.
ഹിബയുടെ പ്രസവത്തിനു ശേഷം നാല്‍പതാം ദിവസം നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴും ഭര്‍ത്താവിന്‍റെ കുടുംബം മകളെ മൊഴി ചൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൂസക്കുട്ടി വിഡിയോയിൽ പറഞ്ഞു. ടാപ്പിങ് തൊഴിലാളിയാണ് മൂസക്കുട്ടി. തെളിവായി ദൃശ്യങ്ങള്‍ കൂടി ലഭിച്ചതോടെ വണ്ടൂര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.