11 May 2024 Saturday

നിയമക്കുരുക്ക് അഴിക്കാനാകാതെ സര്‍ക്കാര്‍ പ്ലസ് വണ്‍ പ്രവേശന വിജ്ഞാപനം അനിശ്ചിതത്വത്തില്‍

ckmnews

തിരുവനന്തപുരം: 50 ശതമാനത്തിനു മുകളില്‍ സംവരണം അനുവദിക്കുന്നതിനെച്ചൊല്ലി സംസ്ഥാന പ്ലസ് വണ്‍ പ്രവേശനത്തിലെ നിയമക്കുരുക്ക് അഴിക്കാനാകാതെ സര്‍ക്കാര്‍. ഇതുകാരണം എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടാഴ്ച പൂര്‍ത്തിയായിട്ടും പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിക്കാന്‍ വിദ്യാഭ്യാസ വകുപ്പിന് കഴിഞ്ഞിട്ടില്ല.

സംവരണം 50 ശതമാനം കവിയരുതെന്ന സുപ്രീംകോടതി വിധിയാണ് പ്ലസ് വണ്‍ പ്രവേശന നടപടികള്‍ അനിശ്ചിതത്വത്തിലാക്കിയത്. കഴിഞ്ഞ വര്‍ഷം വരെ 48 ശതമാനമായിരുന്നു പ്ലസ് വണ്‍ പ്രവേശനത്തിലെ സംവരണം. കഴിഞ്ഞ വര്‍ഷം മുതല്‍ 10 ശതമാനം സീറ്റുകള്‍ മുന്നാക്ക സംവരണത്തിന് നീക്കിവെച്ചതോടെ മൊത്തം സംവരണം 58 ശതമാനമായി. മറാത്ത സംവരണം റദ്ദാക്കിയുള്ള വിധിയിലൂടെ സംവരണം 50 ശതമാനം കവിയരുതെന്ന് സുപ്രീംകോടതി ആവര്‍ത്തിച്ചു. ഇതോടെയാണ് പ്ലസ് വണ്‍ പ്രവേശനത്തിലെ പ്രതിസന്ധി ചൂണ്ടിക്കാട്ടി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സര്‍ക്കാറിന് കത്ത് നല്‍കിയത്.

ഇക്കാര്യത്തില്‍ നിയമവകുപ്പിെന്‍റ കൂടി അഭിപ്രായം തേടിയ ശേഷം തുടര്‍നടപടിയെടുക്കുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ പറയുന്നത്. എന്നാല്‍, എസ്.എസ്.എല്‍.സി ഫലം പ്രസിദ്ധീകരിച്ച്‌ രണ്ടാഴ്ച പൂര്‍ത്തിയാകുേമ്ബാഴും പ്ലസ് വണ്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കാത്തതില്‍ സര്‍ക്കാറിനെതിരെ വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. ജൂലൈ അവസാനത്തില്‍ വിജ്ഞാപനം പ്രസിദ്ധീകരിക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരുന്നതെങ്കിലും നിയമക്കുരുക്ക് മറികടന്ന് എന്ന് നടപടികള്‍ തുടങ്ങാനാകുമെന്നതില്‍ അനിശ്ചിതത്വം ബാക്കിയാണ്. സാധാരണഗതിയില്‍ എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനത്തിനൊപ്പം പ്ലസ് വണ്‍ പ്രവേശനത്തിനുള്ള സമയക്രമവും പ്രഖ്യാപിക്കാറുണ്ട്. ഒരാഴ്ചക്കകം ഒാണ്‍ലൈന്‍ അപേക്ഷ സമര്‍പ്പണവും തുടങ്ങാറുണ്ട്.