National
‘ജനസംഖ്യയുടെ വലിയൊരു ഭാഗത്തിന് സംസാരിക്കാൻ അനുവാദമില്ല, ജനാധിപത്യം ദുർബലമായി’; രാഹുൽ ഗാന്ധി
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യയിൽ ജനാധിപത്യം കടുത്ത ആക്രമണത്തിന് വിധേയമായിക്കൊണ്ടിരിക്കുകയാണ്. ജനാധിപത്യത്തിനെതിരായ ആക്രമണത്തിനെതിരെ രാജ്യം പോരാടുകയാണെന്നും രാഹുൽ. ഈ മാസം ആദ്യം നോർവേയിലെ ഓസ്ലോ സർവകലാശാലയിൽ നടത്തിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഇതിൻ്റെ വീഡിയോ പാർട്ടി കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്.
2014ൽ മോദി അധികാരത്തിൽ വന്നതിന് ശേഷം ഇന്ത്യയിൽ ജനാധിപത്യവുമായി ബന്ധപ്പെട്ട് എല്ലാം മാറിമറിഞ്ഞു. ഇപ്പോൾ ജനസംഖ്യയുടെ വലിയൊരു ഭാഗത്തെ സംസാരിക്കാൻ അനുവദിക്കാത്ത ദുർബലമായ ജനാധിപത്യമാണ് രാജ്യത്തുള്ളത്. ജനാധിപത്യ ഘടനയ്‌ക്കെതിരായ ആക്രമണത്തിനെതിരെ പോരാടുന്ന നിരവധി ആളുകൾ ഇപ്പോഴുമുണ്ട്. പോരാട്ടം അവസാനിച്ചിട്ടില്ല, പോരാട്ടത്തിൽ നമ്മൾ വിജയിക്കുമെന്ന് ഞാൻ കരുതുന്നു- രാഹുൽ പറഞ്ഞു.