ഉറുഗ്വേ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഫുട്ബോൾ ലോകത്തിന് സംഭാവന ചെയ്ത ഏറ്റവും മികച്ച കളിക്കാരനായി കണക്കാക്കപ്പെട്ടുന്ന ഡീഗോ ഫോർലാൻ വീണ്ടും ദേശീയ ടീമിന്റെ രക്ഷക വേഷമണിയുന്നു. ലോകകപ്പിൽ യോഗ്യത റൗണ്ടിൽ തന്നെ നാണം കെട്ട് പുറത്തായ ടീമിന്റെ പരിശീലക വേഷമാണ് ഇത്തവണ മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം അണിയുന്നത്.
ഏറെ പ്രതീക്ഷയോടെ ടൂർണമെന്റിന് എത്തിയ മുൻ ചാമ്പ്യന്മാർക്ക് ടൂർണമെന്റിൽ ഒരു വിജയം പോലും നേടാനായില്ല.ഇതിനെ തുടർന്ന് പരിശീലകൻ മാർസെലോ ബിയൽസയ്ക്ക് ടീം വിട്ടു പോകേണ്ടി വന്നതാണ് ഫോർലാനിന്റെ വഴി എളുപ്പം ആക്കിയത്. നേരത്തെ ഉറുഗ്വേ സീനിയർ ടീമിന്റെ താൽക്കാലിക പരിശീലകനായി പ്രവർത്തിച്ചിട്ടുള്ള താരം അണ്ടർ 20 ദേശീയ ടീമിനെയും പരിശീലിപ്പിച്ചിട്ടുണ്ട്. അന്തർദേശീയ തലത്തിൽ ഉറുഗ്വേയെ 112 മത്സരങ്ങളിൽ പ്രതിനിധീകരിച്ച പ്ലേമേക്കർ കൂടിയായ ഫോർലാൻ 36 ഗോളുകളും 2010 ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബൗളും സ്വന്തമാക്കിയിരുന്നു.










