അന്താരാഷ്ട്ര ഫുട്ബോളിൽ നിന്നുള്ള വിരമിക്കൽ തീരുമാനത്തിൽ മാറ്റമില്ലെന്ന് ബ്രസീലിയൻ സൂപ്പർതാരം നെയ്മർ ജൂനിയർ. ബ്രസീലിനൊപ്പം ഉള്ള തന്റെ സമയം അവസാനിച്ചു. തന്റെ ജീവിതം മുഴുവൻ സമർപ്പിച്ചത് ആ മഞ്ഞ കുപ്പായത്തിനുവേണ്ടി. ഇനിയൊരു തിരിച്ചുവരവ് ഉണ്ടാവില്ലെന്നും നെയ്മർ വ്യക്തമാക്കി. ലോകകപ്പിലെ ക്വാർട്ടർ തോൽവിക്ക് പിന്നാലെയാണ് നെയ്മർ വിരമിച്ചത്.
ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾ ഗോൾ വേട്ടക്കാരൻ ആണ് നെയ്മർ.ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതിന് പിന്നാലെ ബ്രസീല്‍ കുപ്പായത്തില്‍ തന്‍റെ അവസാന മത്സരം കളിച്ചു കഴിഞ്ഞുവെന്ന് 34കാരനായ നെയ്മര്‍ സൂചിപ്പിച്ചെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷ അപ്പോഴും ആരാധകര്‍ക്കുണ്ടായിരുന്നു.
കോപ്പ സുഡാമേരിക്കാനയിൽ സാന്‍റോസ് 4-2ന് വെനിസ്വേലൻ ക്ലബ്ബായ യൂണിവേഴ്സിഡാഡ് സെൻട്രലിനെ തോൽപ്പിച്ച മത്സരത്തിന് ശേഷമാണ് വിരമിക്കൽ തീരുമാനം നെയ്മര്‍ ആവര്‍ത്തിച്ചത്. ദേശീയ ടീമിനൊപ്പമുള്ള എന്‍റെ അധ്യായം അവസാനിച്ചു. ഞാൻ ചരിത്രം കുറിച്ചു, അതിൽ ഏറെ സന്തോഷവാനാണ്. ബ്രസീലിന്‍റെ മഞ്ഞക്കുപ്പായത്തിനായി എന്‍റെ ജീവനും രക്തവും നൽകി ഞാൻ പൊരുതി. എന്നാൽ ഇനി ഞാനതിന് ആഗ്രഹിക്കുന്നില്ലെന്നായിരുന്നു നെയ്മറുടെ പ്രതികരണം.
അന്താരാഷ്ട്ര ഫുട്ബോൾ അവസാനിപ്പിച്ചതോടെ ക്ലബ്ബ് ഫുട്ബോളിൽ മുഴുവൻ ശ്രദ്ധയും കേന്ദ്രീകരിക്കാനാണ് നെയ്മറിന്‍റെ തീരുമാനം. പെലെയെ മറികടന്ന് ബ്രസീലിന്‍റെ എക്കാലത്തെയും വലിയ ഗോൾവേട്ടക്കാരനായാണ് നെയ്മർ മഞ്ഞക്കുപ്പായമഴിക്കുന്നത്. ഒന്നിലധികം ലോകകപ്പുകളിലും കോപ്പ അമേരിക്ക ടൂർണമെന്‍റുകളിലും ബ്രസീലിനെ നയിച്ച താരം, 2016 റിയോ ഒളിമ്പിക്സിൽ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ സ്വർണ്ണമെഡൽ സമ്മാനിക്കുന്നതിലും നിർണായക പങ്കുവഹിച്ചു.










