ന്യൂയോർക്ക്: 2026 ലോകകപ്പ് ഫൈനലിലെ പരാജയത്തിന് പിന്നാലെ സ്പാനിഷ് താരങ്ങളെ അർജന്റീനാ താരങ്ങൾ കൈയ്യേറ്റം ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് ഫിഫ. ഫൈനലിന് ശേഷമാണ് ഗ്രൗണ്ടിൽ കൂട്ടത്തല്ലുണ്ടായത്. അർജന്റീനാ പ്രതിരോധ താരം മൊളീന, മിഡ്ഫീൽഡർ ലിയാന്ദ്രൊ പരദേസ്, സഹപരിശീലകനും അർജന്റീനയുടെ മുൻ താരവുമായ ഫാബിയൻ അയാള എന്നിവർക്കെതിരെയാണ് ഫിഫയുടെ അച്ചടക്ക സമിതി അന്വേഷിക്കുന്നത്.
ഫിഫ ഡിസിപ്ലിനറി ആക്റ്റിലെ ആർട്ടിക്കിൾ 36 പ്രകാരമാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. പ്രത്യേക പ്രോസിക്യൂട്ടറെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റക്കാരാണെന്ന് കണ്ടെത്തിയാൽ താരങ്ങൾക്ക് വിലക്ക് ഉൾപ്പെടെയുള്ള കടുത്ത ശിക്ഷാനടപടികൾ നേരിടേണ്ടി വരും.സ്പാനിഷ് താരം ഡാനി ഓൽമോയെ അർജന്റീനയുടെ സഹപരിശീലകൻ ഫാബിയൻ അയാലയും ആക്രമിച്ചു. അയാള, ഡാനി ഓൽമോയുടെ കഴുത്തിന് പിടിക്കുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. സംഭവത്തിൽ പരദേസിന് ചുവപ്പ് കാർഡ് നൽകി റഫറി പുറത്താക്കുകയും ചെയ്ിരുന്നു. നിശ്ചിത സമയത്തിന്റെ അവസാന മിനിറ്റുകളിൽ എൻസോ ഫെർണാണ്ടസിനും റഫറി ചുവപ്പ് കാർഡ് നൽകിയിരുന്നു.
ഇംഗ്ലണ്ടിനെതിരായ സെമി ഫൈനൽ വിജയത്തിന് ശേഷമുള്ള അർജന്റീനാ താരങ്ങളുടെ ആഘോഷവും ഫിഫ അന്വേഷിക്കുന്നുണ്ട്്. ‘മാൽവിനാസ്’ (ഫോക് ലാൻഡ് ദ്വീപുകൾ) അർജന്റീനയുടേതാണെന്ന്് എന്ന എഴുതിയ ബാനർ ഉയർത്തി താരങ്ങൾ ആഘോഷിച്ചിരുന്നു. ആരാധകർ രഹസ്യമായി സ്‌റ്റേഡിയത്തിലെത്തിച്ച ബാനറായിരുന്നു ഇത്. ഫുട്‌ബോൾ ഗ്രൗണ്ടിലേക്ക് രാഷ്ട്രീയം കൊണ്ടുവരുന്നതിൽ ഫിഫയുടെ കടുത്ത വിലക്കുള്ളതിനാൽ അർജന്റീനാ താരങ്ങൾ നടപടി നേരിടേണ്ടി വന്നേക്കും.











