എരമംഗലം:വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ലൈഫ് ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് ഭരണസമിതിക്കെതിരെ സി പി എം നടത്തിയ സമരം വസ്തുതാപരമല്ലന്നും രാഷ്ട്രീയ പ്രേരിതമാണന്നും ഗ്രാമ പഞ്ചായത്ത് പ്രസിഡൻ് കല്ലാട്ടേൽ ഷംസു പറഞ്ഞു.ഗ്രാമപഞ്ചായത്തിൽ ലൈഫ് 2020 പദ്ധതിയിലെ ഗുണഭോകതാക്കളുടെ പട്ടികയിൽ ആകെ അർഹരായ 448 ഗുണഭോക്താക്കളാണ് ഉള്ളത് .പ്രസ്തുത ഗുണഭോക്താക്കളിൽ 417 പേരും നിർവ്വഹണ
ഉദ്യോഗസ്ഥൻ മുമ്പാകെ കരാറിൽ ഏർപ്പെട്ടിട്ടുള്ളതുമാണ് . 31 ഗുണഭോക്താക്കൾ മതിയായ രേഖകൾ ലഭ്യമാക്കുന്ന മുറക്ക് കരാർ വെപ്പിക്കുന്നതുമാണ്.വീട് നിർമ്മാണം പൂർത്തീകരിച്ച 71 ഗുണഭോക്താക്കൾക്ക് 4 ലക്ഷം രൂപ വീതം ധനസഹായം നൽകിയിട്ടുള്ളതുമാണ് .കൂടാതെ ആദ്യ ഗഡു ധനസഹായം 207 ഗുണഭോക്താക്കൾക്കും , പ്രസ്തുത ഗുണഭോക്താക്കളിൽ നിർമ്മാണ പ്രവൃത്തിക്ക് അനുസൃതമായി 107 ഗുണഭോക്താക്കൾക്ക് രണ്ടാം ഗഡു ധനസഹയവും , 100 പേർക്ക് മൂന്നാം ഗഡു ധനസഹായം നല്കിയിട്ടുള്ളതുമാണ്.നാളിതുവരെയായി ലൈഫ് 2020 ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ട ഗുണഭോക്താക്കളുടെ ഭവന നിർമ്മാണത്തിനായി 4 കോടി 25 ലക്ഷം രൂപ ചെലവഴിച്ചിട്ടുള്ളതുമാണ് .ലൈഫ് 2020 ഭവന പദ്ധതിക്കായി സർക്കാർ ഗ്രാമ പഞ്ചായത്തിന് വകയിരുത്തിയ ഹഡ്കോ ലോൺ വകയിൽ ഇനിയും 1 കോടി 21 ലക്ഷം രൂപയും സംസ്ഥാന വിഹിത ഇനത്തിൻ 33 ലക്ഷം രൂപയും പഞ്ചായത്തിന് ഇനിയും ലഭ്യമാവാനുണ്ട്.ലൈഫ് പദ്ധതിക്കായി 2024 – 25 വാർഷിക പദ്ധതിയിൽ 1 കോടി രൂപ വകയിരുത്തിയിട്ടുള്ളതുമാണ് . വാർഷിക പദ്ധതി ഇനത്തിലുള്ള വികസന ഫണ്ടിൻ്റെ രണ്ടും , മൂന്നും ഗഡുകൾ ഇനിയും സർക്കാറിൽ നിന്ന് ലഭ്യമായിട്ടില്ല . ഫണ്ട് ലഭ്യമാകുന്ന മുറക്ക് ഈ ഭരണസമിതിയുടെ കാലയളവിൽ തന്നെ മുഴുവൻ ഗുണഭോക്തക്കൾക്കും ധനസഹായം നല്കാൻ കഴിയുന്നതാണ്.യഥാർത്ഥ വസ്തുതകൾ ഇതായിയിരിക്കെ സമരം രാഷ്ട്രീയ പ്രേരിതവും വസ്തുതാപരമല്ലാത്തതാണന്നും ഭരണ സമിതിക്കെതിരെ അഴിമതി ആരോപണം ഉന്നയിച്ചവർക്ക് അത് തെളിയിക്കേണ്ട ബാധ്യത കൂടി ഉണ്ടന്നും പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു പറഞ്ഞു .







