പെരുമ്പിലാവിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതികളുമായി കുന്നംകുളം പോലീസ് സംഭവ സ്ഥലത്ത് തെളിവെടുപ്പ് നടത്തി.പെരുമ്പിലാവ് ആൽത്തറ സ്വദേശി 28 വയസ്സുള്ള ലിഷോയി,
പെരുമ്പിലാവ് കറുപ്പൻ
വീട്ടിൽ 28 വയസ്സുള്ള ബാദുഷ എന്നിവരെയാണ് സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തിയത്.മാർച്ച് 21ന് രാത്രി 8 30നാണ് പെരുമ്പിലാവ് ആൽത്തറ നാല് സെൻറ് കോളനിയിൽ ഉണ്ടായ സംഘർഷത്തിൽ കടവല്ലൂർ സ്വദേശിയും നിലവിൽ മരത്തംകോട് താമസിച്ചുവരികയുമായ കൊട്ടിലിങ്ങൽ
അക്ഷയ് കുത്തൻ കൊല്ലപ്പെട്ടത്.ലഹരി ഇടപാടുകാരും സുഹൃത്തുകളുമായിരുന്ന പ്രതികളും കൊല്ലപ്പെട്ട അക്ഷയ് യും തമ്മിലുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചത്
കുന്നംകുളം സിഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ്
പ്രതികളെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.റിമാന്റിലായിരുന്ന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങുകയായിരുന്നു.തെളിവെടുപ്പ് പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ കോടതിയില്‍ ഹാജറാക്കും