ചങ്ങരംകുളം:ആലംകോട് നന്നംമുക്ക് പഞ്ചായത്തിലെ വിവിധ പ്രദേശങ്ങള്‍ ലഹരി മാഫിയയുടെ’അഴിഞ്ഞാട്ട കേന്ദ്രമായി മാറിയിരിക്കുകയാണെന്ന് ആലംകോട് പഞ്ചായത്ത് യൂത്ത്ലീഗ് ആരോപിച്ചു.പോലിസും മറ്റു സര്‍ക്കാര്‍ സംവിധാനങ്ങളും നോക്കുകുത്തിയാവുന്ന അവസ്ഥയിലാണെന്നും അടുത്തിടെ ചങ്ങരംകുളം മേഖലയില്‍ നടന്ന പല അനിഷ്ട സംഭവങ്ങളും ലഹരി എന്ന വിപത്ത് പ്രദേശത്ത് എത്ര കണ്ട് പിടിമുറുക്കിയെന്ന് മനസിലാക്കി തന്നിട്ടും നിയമപാലകര്‍ മൗനം പാലിക്കുകയാണെന്നും യൂത്ത് ലീഗ് കുറ്റപ്പെടുത്തി.പ്രദേശത്തെ ജനങ്ങള്‍ ഭീതിയിലാണെന്നും കൊച്ച് കുട്ടികളെ പോലെ ലഹരി വില്‍പന സംഘങ്ങളാക്കി മാറ്റുന്നഅവസ്ഥയാണെന്നും പോലീസിനൊപ്പം പൊതുസമൂഹവും ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. ജഫീറലി പള്ളിക്കുന്ന് അധ്യക്ഷത
വഹിച്ചു.സെഫീർ ചിയ്യാനൂർ’ബഷീർ പന്താവൂർ,ഷഫീക്ക് തച്ചുപറമ്പ്’,റാഷിദ് കോക്കൂർ’അൽത്താഫ്,കക്കിട്ടിക്കൽ,ഷാഫി പെരുമുക്ക്,അഫ്സൽ കോക്കൂർ’ആമ്പിദ് വളയംകുളം,മുഅനുദ്ധീൻവാഹി’എന്നിവര്‍ പങ്കെടുത്ത് സംസാരിച്ചു