പ്രവാസികൾ വിമാനയാത്രക്കാർക്ക് തിരിച്ചടിയായി പുതിയ നിയമം പ്രാബല്യത്തിൽ വരുന്നു. വിമാന യാത്രക്കാർക്കുള്ള ഹാൻഡ് ബാഗേജ് നിയമത്തിലാണ് നിയന്ത്രണം കൊണ്ടുവരുന്നത്. രാജ്യത്തെ വിമാന യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്ന പശ്ചാത്തലത്തിൽ സുരക്ഷ ശക്തിപ്പെടുത്തുന്നതിൻ്റെ ഭാഗമായി ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റിയാണ് (ബിസിഎഎസ്) പുതിയ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.പുതിയ നിയമം അനുസരിച്ച് ഇനി മുതൽ വിമാനത്തിലെ ഒരു യാത്രക്കാരന് വിമാനത്തിനുള്ളിൽ ഒരു ബാഗ് മാത്രമേ അനുവദിക്കുകയുള്ളൂ. ബാഗിൻ്റെ പരമാവധി തൂക്കമാകട്ടെ ഏഴ് കിലോ ഗ്രാമിൽ കൂടാനും പാടില്ല. ഹാൻഡ് ബാഗിൻ്റെ വലുപ്പത്തിനും പരിധി നിശ്ചയിച്ചിട്ടുണ്ട്.പുതിയ നിയന്ത്രണത്തിൻ്റെ ഭാഗമായി. കൈവശം അധികമായി ബാഗുകൾ ഉണ്ടെങ്കിൽ ഇനി മുതൽ അത് ഓരോന്നും ചെക് ഇൻ ചെയ്യേണ്ടി വരുമെന്നതാണ് പുതിയ നിയന്ത്രണത്തിൽ വ്യക്തമാക്കുന്നത്.2024 മേയ് മാസം രണ്ടിന് മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് ഇളവുകൾ ലഭിക്കും. എന്നാൽ അതിന് ശേഷം വരുത്തിയ പുതുക്കലിനും മറ്റും യാതൊരു ഇളവും നൽകേണ്ടതില്ലെന്നാണ് തീരുമാനം.യാത്രക്കാരുടെ ഹാൻഡ് ബാഗേജ് ഭാരം അല്ലെങ്കിൽ വലുപ്പ പരിധികൾ കവിഞ്ഞാൽ അധിക ബാഗേജ് ചാർജുകൾ ഈടാക്കാനുള്ള നിർദേശം നൽകി കഴിഞ്ഞു.