വെളിയങ്കോട് ഗ്രാമപഞ്ചായത്ത്
ഭരണസമിതി , നളിനി മോഹനകൃഷ്ണൻ സ്മാരക സ്പതതി മന്ദിരത്തിൽ പ്രവർത്തിക്കുന്ന ഹോമിയോ ഡിസ്പൻസറിയിൽ 2018 ൽ ആരംഭിച്ച സദ്ഗമയ സ്പെഷ്യൽ പ്രൊജക്റ്റ് സെൻ്ററിൻ്റെ പ്രവർത്തനം നിലച്ചു .ജില്ലക്ക് അകത്തും പുറത്തും നിന്നുമായി ആയിരത്തി ഇരുനൂറിൽ പരം കുട്ടികൾക്ക് ആശ്വാസമായിരുന്ന കേന്ദ്രം അടച്ചുപൂട്ടിയ നടപടി അങ്ങേയറ്റം പ്രതിഷേധാർഹമാണന്നും ഭരണ സമിതിയുടെ പിടിപ്പിച്ചുകേടാണ് ഇത് സൂചിപ്പിക്കുന്നതെന്നും
യു ഡി എഫ് വെളിയങ്കോട് പഞ്ചായത്ത് ഉന്നതാധികാര സമിതി യോഗം അഭിപ്രായപ്പെട്ടു.യു ഡി എഫ് പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ കെകെ ബീരാൻക്കുട്ടി അധ്യക്ഷത വഹിച്ച യോഗം യു ഡി എഫ് പൊന്നാനി നിയോജക മണ്ഡലം കൺവീനർ കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു.സദ്ഗമയ കുറിച്ചും ,കേന്ദ്രത്തിൻ്റെ കഴിഞ്ഞ കാല നടത്തിപ്പിനെ
സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു .
എ ഡി എച് ഡി , ഓട്ടിസം , സെറിബ്രൽ പാൾസി , ജനിതക വൈകല്യങ്ങൾ,സ്വഭാവ വൈകല്യങ്ങൾ, സംസാര വൈകല്യങ്ങൾ എന്നിവയിൽ പ്രയാസമുള്ള കുട്ടികൾക്ക് സൗജന്യ നിരക്കിൽ സേവനം നൽകുന്ന ഈ കേന്ദ്രത്തിൽ സൈക്കോളജിസ്റ്റ് ,സ്പെഷ്യൽ എഡ്യൂക്കേഷൻ ടീച്ചർ , സ്പീച്ച് തെറാപ്പിസ്റ്റ് ,കെയർ ടേക്കർ എന്നീ ജീവനക്കാരുടെ സേവനം ഉപയോഗിച്ചാണ് കേന്ദ്രത്തിൻ്റെ പ്രവർത്തനം നടത്തി വരുന്നത് .
ജില്ലാ തലത്തിൽ മാത്രം പ്രവർത്തനം നടത്തുന്ന സദ്ഗമയ പദ്ധതി കേരളത്തിൽ ആദ്യമായാണ് വെളിയങ്കോട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിലെ ഫണ്ട് വിനിയോഗിച്ച് താഴത്തേൽപടിയിൽ പ്രവർത്തിച്ചു വരുന്ന ഹോമിയോ ആയുഷ് എൻ എച് എം പ്രൈമറി ഹെൽത് സെന്ററിൽ ആരംഭിച്ചത്.തുടക്കത്തിൽ ആഴ്ചയിൽ ഒരു ദിവസം മാത്രമായിരുന്ന പ്രവർത്തനം കുട്ടികളുടെ എണ്ണം കൂടിയതിനെ തുടർന്ന് 3 ദിവസമായും പിന്നീട് 5 ദിവസമായും ഉയർത്തി. 2018 മുതൽ 2025 വരെ കുട്ടികൾക്ക് 1200 ൽ പരം കുട്ടികൾക്കാണ് കേന്ദ്രത്തിൽ നിന്നും സേവനം ലഭിച്ചത് .പ്രതിവർഷം ശരാശരി 13 ലക്ഷം രൂപയോളം വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് സദ്ഗമയ കേന്ദ്രത്തിൻ്റെ പ്രവർത്തനം നടത്തി വന്നിരുന്നത് .എന്നാൽ പുതിയ ഭരണസമിതി അധികാരമേറ്റ അന്ന് മുതൽ ജീവനക്കാർക്ക് ശമ്പളം നൽകാതെയും മറ്റു അടിസ്ഥാന സൗകര്യം ഒരുക്കാതെയും സദ്ഗമയ കേന്ദ്രം അടച്ചു പൂട്ടാൻ തീരുമാനിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.ഇവിടെ ചികിത്സ തേടുന്ന കുട്ടികളിൽ പലരും സാധാരണ സ്കൂളിൽ പോകാൻ തുടങ്ങിയതാണ്.തെറാപ്പി നിലച്ചാൽ അവർ വീണ്ടും പിന്നോട്ട് പോകും തുടങ്ങി.ബദൽ സംവിധാനം ഒന്നുമില്ലാതെയാണ് പുതിയ ഭരണസമിതി അടച്ചുപൂട്ടുന്നത്.തെറാപ്പി പെട്ടെന്ന് നിർത്തുന്നത് കുട്ടികളുടെ ഭാവിയെ ഇരുട്ടിലാക്കുമെന്നും , തീരുമാനം പുനഃപരിശോധിച്ച് കേന്ദ്രം തുടർന്ന് പ്രവർത്തിക്കുന്നതിന് വേണ്ട അടിയന്തര നടപടി സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കഴിഞ്ഞ ഭരണസമിതിയുടെ പ്രത്യേക പദ്ധതികളിൾ ഒന്നായ
സദ്ഗമയ കേന്ദ്രം തുറന്ന് പ്രവർത്തിക്കാത്ത പക്ഷം ശക്തമായ സമര പരിപാടിൾക്ക് നേതൃത്വം നൽകുമെന്നും യോഗം മുന്നറിയിപ്പ് നൽകി.യുഡിഎഫ് നേതാക്കളായ
ഷാജി കാളിയത്തേൽ,ഷമീർ ഇടിയാട്ടേൽ,കെഎം അനന്തകൃഷ്ണൻ,ടിഎ മജീദ് ,സികെ പ്രഭാകരൻ,സുരേഷ് പാട്ടത്തിൽ ,ടി പി മുഹമ്മദ് ,മജീദ് പാടിയോടത്ത്,കെപി.കമറുദ്ധീൻ തുടങ്ങിയവർ സംസാരിച്ചു







