കുറ്റിപ്പുറം:ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടത്തിയ പരിശോധനയില്‍ 16 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി.കല്പകഞ്ചേരി കല്ലിങ്ങൽ സ്വദേശിയായ അത്തിക്ക പറമ്പിൽ സെയ്തലവിയുടെ മകൻ മുഹമ്മദ് ഹാഷിം (23)എന്നയാളെയാണ് കല്‍പകഞ്ചേരി പോലീസും മലപ്പുറം ഡാന്‍സാഫ് ടീം അംഗങ്ങളും ചേര്‍ന്ന് പിടികൂടിയത്.
ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോൺ ഐപിഎസിന്റെ നിർദ്ദേശപ്രകാരം തിരൂർ ഡാന്‍സാഫ് ടീമും താനൂർ ഡാന്‍സാഫ് ടീമും കൽപകഞ്ചേരി പോലീസും സംയുക്തമായി നടത്തിയ പരിശോധനയിലാണ്ആൾട്ടോ കാറിൽ സൂക്ഷിച്ച 16 കിലോയിൽ അധികം കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.
പ്രദേശത്ത് ഏറ്റവും കൂടുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉള്ള കല്പകഞ്ചേരി കേന്ദ്രീകരിച്ച് വില്പന നടത്താനുള്ളതാണ് പിടിച്ചെടുത്ത കഞ്ചാവെന്ന് പ്രതി പോലീസിനോട് പറഞ്ഞു.നിരവധി ലഹരി കേസുകളിൽ മുൻപ് പ്രതിയാണ് ഇയാളെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.വൻതോതിൽ എംഡി എം എ കൈവശം വെച്ചതിന് ഇയാൾക്കെതിരെ മലപ്പുറം പോലീസ് സ്റ്റേഷനിലും കോട്ടക്കൽ പോലീസ് സ്റ്റേഷനിലും കേസുകൾ നിലവിലുണ്ട്.വിൽപ്പനയ്ക്കുള്ള കഞ്ചാവ് കൈവശം വച്ചതിന് പാലക്കാട് എക്സൈസ് ഇയാൾക്കെതിരെ മുൻപ് കേസെടുത്തിരുന്നു.കഴിഞ്ഞ ദിവസം കുറ്റിപ്പുറത്ത് 500 ഗ്രാമോളം എംഡി എം എയുമായി പിടിയിലായ മുഫഷിർ മലപ്പുറത്ത് എം ഡി എം എ പിടിച്ച സംഭവത്തിൽ ഇയാളുടെ കൂട്ടുപ്രതിയായിരുന്നു.നിരന്തരം.ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രദേശത്ത് വ്യാപകമായി ലഹരി വില്‍പന നടക്കുന്നതായി പോലീസിന് വിവരം ലഭിച്ചത്.ദിവസങ്ങളോളം നിരീക്ഷിച്ചാണ് കഴിഞ്ഞ ദിവസം ഇയാളെ പോലീസ് പിടികൂടിയത്.പിടികൂടിയ സമയം പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പോലീസ് പിടികൂടിയത്.സംഭവസ്ഥലത്ത് നൂറുകണക്കിന് നാട്ടുകാരാണ് തടിച്ചുകൂടിയത്.സമീപകാലത്ത് പ്രദേശത്തു നിന്നും പിടികൂടിയ ഏറ്റവും ഉയർന്ന അളവിലുള്ള കഞ്ചാവാണ് കല്പകഞ്ചേരിയിൽ പിടികൂടിയത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.









