ഫിഫ ലോകകപ്പ് കിരീടം ചൂടി സ്പെയിൻ.ഫൈനലിൽ സ്പെയിൻ അർജന്റീനയെ തോൽപ്പിച്ചു. എതിരില്ലാത്ത ഒരു ഗോളുകൾക്കാണ് സ്പാനിഷ് പടയുടെ വിജയം. അധിക സമയത്തേക്ക് നീണ്ട മത്സരത്തിൽ 106-ാം മിനിറ്റിലാണ് സ്പെയിനിന്റെ വിജയ ഗോൾ എത്തിയത്. ഫെറാൻ ടോറസ് ആണ് ഗോൾ നേടിയത്. നിശ്ചിത സമയത്ത് ഇരടീമുകൾക്കും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിൽ എൻസോ ഫെർണാണ്ടസ് റെഡ് കാർഡ് കണ്ട് മടങ്ങിയതോടെ പത്ത് പേരായി ചുരുങ്ങിയാണ് അർജന്റീന കളിച്ചത്.
പ്രെസിങ് ഗെയിമുമായണ് സ്പെയിൻ കളം നിറഞ്ഞത്. എന്നാൽ ബാക്ക് പാസുകളും സാാധാനത്തിലുമായിരുന്നു അർജന്റീനയുടെ ഗെയിം പ്ലാൻ. സ്പെയിൻ നിരവധി ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഗോൾ കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. അർജന്റീനൻ ഗോൾ മുഖത്ത് സ്പെയിൻ നിരന്തരം ഭീഷണി ഉയർത്തിക്കൊണ്ടേയിരുന്നു. എന്നാൽ അർജന്റീനൻ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനസ് എല്ലാ ശ്രമങ്ങളും തടഞ്ഞിടുകയായിരുന്നു. അർജന്റീന ഗോൾ അവസരങ്ങൾ കണ്ടെത്താൻ കഷ്ടപ്പെടുന്നതായിരുന്നു മത്സരത്തിലുടനീളം കാണാൻ കഴിഞ്ഞത്.









