ചങ്ങരംകുളം:മലപ്പുറത്തിന്റെ അഭിമാനമായി ഐശ്വര്യ രാജ്.പ്രശസ്ത യുദ്ധഫോട്ടോഗ്രാഫറും റായിറ്റേഴ്‌സ് മാധ്യമപ്രവർത്തകനുമായിരുന്ന ഡാനിഷ് സിന്ദിഖിയുടെ സ്മരണാർത്ഥം നൽകുന്ന ഡാനിഷ് സിദ്ദിഖി ജേണലിസം അവാർഡ് 2026 ഇന്ത്യൻ മാധ്യമരംഗത്ത് ശ്രദ്ധേയ നേട്ടമായി മാറി. ദേശീയ മാധ്യമമായ ദി ഇന്ത്യന്‍ എക്സ്പ്രസ് ലെ റിപ്പോർട്ടർമാരായ ഐശ്വര്യ രാജും ധീരജ് മിശ്രയു മാണ് ഈ വർഷത്തെ പുരസ്കാരം സ്വന്തമാക്കിയത്
മലപ്പുറം ജില്ലയിലെ ചങ്ങരംകുളം മുക്കുതല സ്വദേശിയായ ഐശ്വര്യ രാജ് മാധ്യമപ്രവർത്തന രംഗത്ത് ശ്രദ്ധേയമായ അന്വേഷണാത്മക റിപ്പോർട്ടിംഗിലൂടെ ദേശീയതലത്തിൽ ശ്രദ്ധ നേടിയ യുവ മാധ്യമപ്രവർത്തകയാണ്. സമൂഹത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങൾ ശക്തമായി അവതരിപ്പിക്കുന്ന റിപ്പോർട്ടുകൾ അവരെ വേറിട്ടുനിർത്തുന്നു.
ഐശ്വര്യയുടെ പിതാവ് കെ. രാജും മാതാവ് ബിന്ദു ഡിയും വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിൽ സജീവരാണ്. മാതാവ് ബിന്ദു കരിപ്പോൾ ഗവൺമെന്റ് ജി എം എച്ച് എസ് ലെ പ്രധാന അധ്യാപികയാണ്.
സഹോദരി ബാംഗ്ലൂരിവിൽ ഡോക്ടറാണ്.2026 ഏപ്രിൽ 5 ന് ന്യൂഡൽഹിയിലെ ഇന്ത്യൻ ഇന്റർനാഷണൽ സെന്ററിൽ നടന്ന ചടങ്ങിൽ സുപ്രീം കോടതി മുൻ ജഡ്ജിയായ ജസ്റ്റിസ് (റിട്ട.) മദൻ ബി. ലോകൂർ അവാർഡ് സമ്മാനിച്ചു.അന്വേഷണാത്മകവും സാമൂഹികപ്രതിബദ്ധതയുമുള്ള പ്രിന്റ് ജേർണലിസം പ്രവർത്തനങ്ങൾക്കാണ് ഈ അംഗീകാരം ലഭിച്ചത്.മലപ്പുറം ജില്ലയിലെ യുവതലമുറയ്ക്കും മാധ്യമപ്രവർത്തന രംഗത്തേക്ക് കടന്നുവരുന്ന വിദ്യാർത്ഥികൾക്കും ഐശ്വര്യ രാജിന്റെ നേട്ടം വലിയ പ്രചോദനമായി മാറിയിരിക്കുകയാണ്. .









