എടപ്പാൾ:വീടിൻ്റെ ജനൽ തിക്കി തുറന്നു ഉറങ്ങി കിടക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും സ്വർണാഭരണങ്ങൾ കവരുകയും കുളിമുറികളിൽ ഒളിഞ്ഞ് നോക്കുകയും ചെയ്ത് പ്രദേശത്തെ ഭീതിയിലാക്കിയ പെരും കള്ളനെ പൊന്നാനി പോലിസ് കണ്ടെത്തി.പെരുമ്പറമ്പ് പൊല്പാക്കര,പാറപ്പുറം കാലടി, കാവിൽ പടി മേഖലകളിൽ മോഷണം ,പിടിച്ച് പറി ഉള്‍പ്പടെ നിരവധി കേസുകളിലെ പ്രതിയായ കാഞ്ഞിരമുക്ക് പത്തായി സ്വദേശി 34 വയസുള്ള നേടുമ്പുറത്ത് റിബിൻ രാജ് എന്ന “സീൻ രാജ് ” ആണ് പൊന്നാനി പോലീസിന്റെ വലയിലായത്.
മേഖലയിൽ അടുത്തിടെ നടന്ന മോഷണ കേസുകളിലെ പ്രതികളെ കണ്ടെത്തുന്നതിന് പോലീസ് വ്യാപകമായ അന്വേഷണം നടത്തിയിരുന്നു.പരിശോധനയില്‍ ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മോഷണം നടന്ന വീടുകളിലെ ദൃക്സാക്ഷികളിൽ നിന്നും കിട്ടിയ വിവരങ്ങളാണ് പ്രതിയെ കണ്ടെത്താന്‍ പോലീസിന് സഹായകമായത്.പുറകിലെ ലൈറ്റ് ഓഫ് ചെയ്ത് നീല സ്കൂട്ടിയിൽ എത്തുന്ന കറുത്ത് തടിച്ച ആളാണ് മോഷ്ടാവ് എന്ന നിഗമനത്തിൽ എത്തിയ പോലിസ് രാത്രികാലങ്ങളിൽ ബൈക് പട്രോളിങ് ഉൾപടെ ശക്തമാക്കി പ്രതിയെ നിരീക്ഷിച്ച് വരികയായിരുന്നു
ഇതിനിടെയാണ് കാവിൽ പടിയിൽ വീട്ടിൽ ജനാല വഴി ഉറങ്ങിക്കിടന്ന കുട്ടിയുടെ ആഭരണങ്ങൾ മോഷ്ടിച്ച ശേഷം എടപ്പാൾ പഴയ ബ്ലോക്കിന് അടുത്ത് ഒരു വീട്ടിൽ ജനാല വഴി രണ്ടാം മോഷണത്തിന് ശ്രമിച്ച മോഷ്ടാവ് വീട്ടുകാർ ഉണർന്നതിനെ തുടർന്ന് ഓടി രക്ഷപ്പടുന്നത്.ഓടി രക്ഷപ്പെടുന്നതിനിടെ പ്രതിയുടെ സ്കൂട്ടിയുടെ താക്കോൽ നഷ്ടപ്പെട്ടതിനെ തുടർന്ന് വാഹനം സമീപത്ത് കുറ്റിക്കാട്ടിൽ ഒളിപ്പിച്ച ശേഷം പരിസരത്തെ പ്രകാശൻ എന്നയാളുടെ വീട്ടിൽ നിന്നും ബുള്ളറ്റ് മോഷ്ടിച്ച് ഇയാള്‍ രക്ഷപ്പെട്ട് പോവുകയായിരുന്നു
ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സ്കൂട്ടറിനെ കുറിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കുറിച്ചുള്ള കൃത്യമായ സൂചനകള്‍ പോലീസിന് ലഭിക്കുന്നത്.
ഇതോടെ ഒളിവല്‍ പോയ പ്രതി ബാംഗ്ലൂരിലും പഴനിയിലും എറണാകുളത്തെ വിവിധ സ്ഥലങ്ങളിലും ആയി പോലീസിനെ വെട്ടിച്ച് കഴിഞ്ഞ് വരികയായിരുന്നു.ഇതിനിടെ ചാലക്കുടിയില്‍ വച്ച് ഇയാളെ പിടികൂടാന്‍ അന്വേഷണ സംഘം ശ്രമിച്ചെങ്കിലും ഇവിടെ നിന്നും തമിഴ്നാട് കർണാടക സംസ്ഥാനങ്ങളിലേക്ക് കടന്ന് ഒളിവിൽ കഴിഞ്ഞ ഇയാള്‍ കഴിഞ്ഞ ദിവസം എടപ്പാളിൽ എത്തി ഹോസ്പിറ്റൽ കോമ്പൗണ്ടിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് മോഷണം നടത്തിയിരുന്നു.പിന്നീട്മോഷ്ടിച്ച ബുള്ളറ്റ് എടപ്പാൾ ഭാഗത്ത് ഉപേക്ഷിച്ച നിലയിൽ പോലീസ് കണ്ടെത്തി.പോലീസ് കെണിയൊരുക്കി എന്ന് തിരിച്ചറിഞ്ഞ ഇയാള്‍ പൊന്നാനി കോടതിയിലെത്തി കീഴടങ്ങുകയായിരുന്നു.തുടർന്ന് പൊന്നാനി പോലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ പൊൽപ്പാക്കര റിജോയിയുടെ വീടിൻ്റെ ജനൽ തിക്കി തുറന്നു പുലർച്ചെ ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ദേഹത്തെ 3 പവൻ സ്വർണാഭരണങ്ങൾ കവർന്ന കേസ്,പാറപ്പുറം കാലടി വില്ലേജ് ഓഫീസിന് അടുത്ത് ഉറങ്ങി കിടന്ന യമുന എന്ന സ്ത്രീയുടെ ദേഹത്ത് നിന്നും വീടിൻ്റെ ജനൽ തിക്കി തുറന്ന് ഒന്നര പവൻ സ്വർണം കവർന്ന കേസ് ,കാവിൽപടി അനിൽകുമാറിൻ്റെ വീടിൻ്റെ ജനൽ തിക്കി തുറന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ മൂന്നര പവൻ സ്വർണം കവർന്ന കേസ്,എടപ്പാൾ പഴയ ബ്ളോക്കിൽ വീടിൻ്റെ പോർച്ചിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കളവ് നടത്തിയ കേസ്,എടപ്പാൾ ഹോസ്പിറ്റലിൽ നിന്നും പാർക്കിംഗ് ഏരിയയിൽ നിർത്തിയിട്ടിരുന്ന ബുള്ളറ്റ് കളവ് നടത്തിയ കേസ്,കാലടിയിൽ വില്ലേജ് ഓഫീസിന് അടുത്ത് വിവാഹം നടന്ന വീട്ടിൽ ജനൽ തിക്കി തുറന്ന് ഉറങ്ങിക്കിടന്ന കുഞ്ഞിൻ്റെ ഒന്നര പവൻ കൈയ്ചെയിൻ മോഷണം നടത്തിയ കേസ്,കാലടിയിൽ ജനൽ തിക്കി തുറന്ന് ഉറങ്ങി കിടന്ന യുവതിയുടെ ശരീര ഭാഗങ്ങളിൽ പിടിച്ച് മാനഹാനി വരുത്തിയ കേസ്,നിരവധി വീടുകളിൽ ജനലിലൂടെ ഒളിഞ്ഞ് നോക്കിയതും കുളി മുറിയിൽ ഒളിഞ്ഞ് നോക്കിയതും അടക്കമുള്ള നിരവധി കേസുകള്‍ക്കാണ് തുമ്പായത്