പാലക്കാട് കള്ള് ഷാപ്പിൽ വിദേശ മദ്യം കുടിക്കാൻ അനുവദിക്കാത്തതിനെ തുടർന്ന് ഷാപ്പിലെ ജീവനക്കാരനെ മർദിച്ചു കൊലപ്പെടുത്തി.കൊഴിഞ്ഞാമ്പാറയിലെ വിദേശ മദ്യ വില്പനശാലയ്ക്ക് സമീപമായി നടത്തിയിരുന്ന കള്ള് ഷാപ്പിൽവെച്ചാണ് സംഭവം. താത്കാലിക തൊഴിലാളിയായ മുണ്ടൂർ പന്നമല എൻ.രമേഷ് (50) ആണ് മരിച്ചത്. ഇതേ ഷാപ്പിലെ തന്നെ ജീവനക്കാരനായിരുന്ന ചള്ളപ്പാത ശാഹുൽ മീരാൻ (38) ആണ് രമേശിനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് പിടികൂടി. ഇന്നലെ രാത്രിയാണ് സംഭവം
മദ്യപിക്കാൻ ഒരുങ്ങിയ ശാഹുലിനെ രമേശ് തടഞ്ഞതാണ് പ്രകോപനം ഉണ്ടാക്കിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും രാത്രി എട്ടര മണിയോടെ ഷാപ്പ് പൂട്ടിയിറങ്ങിയ രമേശിനെ പ്രതി പുറകെ നിന്ന് തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നു. നെഞ്ചിൽ ചവിട്ടേറ്റ രമേശ് ആന്തരിക രക്തസ്രാവം മൂലമാണ് മരിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക റിപ്പോർട്ട്.








