സംസ്ഥാന പാതയോയോരത്ത് അപകട ഭീഷണിയായി മൺകൂനകളും, കരിങ്കൽ തൂണുകളും കെട്ടിടാവശിഷ്ടങ്ങളും കൂട്ടിയിട്ടിരിക്കുന്നു.കൊരട്ടിക്കര വട്ടമാവിലാണ് റോഡിലേക്ക് നീങ്ങി കല്ലും മണ്ണും മറ്റു പാഴ് വസ്തുക്കളും കൂട്ടിയിട്ടിരിക്കുന്നത്.റോഡ് വികസനത്തിന്റെ ഭാഗമായി മറ്റു സ്ഥലങ്ങളിൽ നിന്നും കൊണ്ടുവന്ന വസ്തുക്കളാണ് സംസ്ഥാനപാതയരികൽ നിക്ഷേപിച്ചിട്ടുള്ളത്.ശക്തമായ മഴയിൽ മണ്ണ് ഒലിച്ചു പോവുകയും തൂണുകൾ കൂടുതൽ റോഡിലേക്ക് തള്ളി നിൽക്കുന്നതും അപകടത്തിന് കാരണമാകുമെന്ന് നാട്ടുകാർ ആരോപിച്ചു.സംസ്ഥാന പാതയുടെ വിവിധ ഭാഗങ്ങളില്‍ ഇത്തരത്തില്‍ കല്ലും മണ്ണും നിറഞ അവശിഷ്ടങ്ങള്‍ റോഡരികില്‍ കൂട്ടിയിട്ടത് യാത്രക്കാര്‍ക്ക് ഭീഷണി ഉയര്‍ത്തുന്നുണ്ട്.ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിൽ നിന്നും ഇവ നീക്കം ചെയ്യാനുള്ള നടപടി അധികൃതർ സ്വീകരിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെട്ടു