ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കിയ കേസിലെ ഒന്നാം പ്രതി അറസ്റ്റിൽ. വണ്ടാനം വൃക്ഷവിലാസം തോപ്പ് ഇസഹാക്കിനെ (22)യാണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്. വടിവാൾ, ഇരുമ്പ് പൈപ്പ് എന്നിവയുമായി 23 ന് രാത്രി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിക്ക് വടക്കുവശത്തെ
ഭാര്യയും ഭർത്താവും നടത്തിവരുന്ന ഹോട്ടലിൽ അതിക്രമിച്ചു കയറി നാശനഷ്ടമുണ്ടാക്കുകയും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരെ വടിവാൾ ചുഴറ്റി കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിലാണ് അറസ്റ്റ്.
പുന്നപ്ര പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ രജിരാജിന്റെ നേതൃത്വത്തിൽ എസ്.സി.പി.ഒ മാഹിൻ, സി.പി.ഒ ജിനൂപ് എന്നിവർ ചേർന്ന് പ്രതിയെ അറസ്റ്റു ചെയ്തത്. പ്രതിയെ റിമാൻഡ് ചെയ്തു







