ചങ്ങരംകുളം:അത്തം പിറന്നതോടെ ഇനി മുതല്‍ ആഘോഷങ്ങളുടെ പൂവിളികള്‍ ഉയരുകയായി.ഓണത്തെ വരവേല്‍ക്കാന്‍ നാടും നഗരവും ഓരുങ്ങി കഴിഞ്ഞു.ടൗണുകൾ കേന്ദ്രീകരിച്ച് പൂക്കച്ചവട വിപണിയും സജീവമായി.വിവിധ ഇനത്തിലുള്ള പൂക്കളുമായി താൽക്കാലിക സ്റ്റാളുകൾ ഉൾപ്പെടെ നിരവധി പൂക്കടകളാണ് നഗര-ഗ്രാമ മേഖലകളിൽ പ്രവർത്തനം ആരംഭിച്ചത്.ഓണപ്പൂക്കളമൊരുക്കാൻ ആവശ്യമായ പൂക്കൾ വാങ്ങുന്നതിനായി നിരവധി ആളുകളാണ് വൈകുന്നേരങ്ങളില്‍ കടകളിലെത്തുന്നത്.കാലാവസ്ഥ വ്യതിയാനം മൂലം പലയിടത്തും കൃഷിയിറക്കിയ പൂക്കള്‍ ഇത്തവണ പൂത്തു തുടങ്ങിയിട്ടില്ല.ആത് കൊണ്ട് തന്നെ ഇത്തവണയും തമിഴ്നാട്ടിൽ നിന്നും കർണാടകയിൽ നിന്നുമാണ് ചെണ്ടുമല്ലി അടക്കമുള്ള വിവിധയിനം പൂക്കൾ വിപണിയിലെത്തുന്നത്.വരും ദിവസങ്ങളില്‍ പൂക്കച്ചവടവിപണി കൂടുതൽ സജീവമാകുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ.







