സംസ്ഥാന മഴ തുടരുന്ന സാഹചര്യത്തിൽ 11 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു.കാസർഗോഡ്, കണ്ണൂർ, വയനാട്,കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ട്യൂഷൻ സെന്ററുകൾ,മദ്രസകൾ ഉൾപ്പെടെ മതപഠനക്ലാസുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്കും യൂണിവേഴ്‌സിറ്റി പരീക്ഷകൾക്കും മാറ്റമില്ല. കുട്ടനാട് , ചെങ്ങന്നൂർ താലൂക്കുകളിലും അവധി പ്രഖ്യാപിച്ചു.
അതേസമയം,സംസ്ഥാനത്ത് ശക്തമായ മഴ തുടരും. എല്ലാ ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ മുന്നറിയിപ്പ് പ്രഖ്യാപിച്ചു.നേരെത്തെ ഉണ്ടായിരുന്ന അതിതീവ്ര മഴയ്ക്കുള്ള റെഡ് അലർട്ടും, ഓറഞ്ച് അലർട്ടും പിൻവലിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴയുടെ ശക്തി കുറയാനാണ് സാധ്യത.
തെക്കൻ ഗുജറാത്ത് തീരം മുതൽ വടക്കൻ കേരള തീരം വരെ തീരദേശ ന്യൂനമർദ്ദപാത്തിയുടെ സ്വാധീനമാണ് മഴയുടെ ശക്തി വർധിക്കാനുള്ള കാരണം.അലർട്ടുകളില്ലെങ്കിലും അധികൃതരുടെ നിർദ്ദേശാനുസരണം അപകടമേഖലകളിൽ നിന്ന് മാറി താമസിക്കണം എന്നും ദുരന്തനിവാരണ അതോറിറ്റി നിർദ്ദേശം നൽകുന്നു. സംസ്ഥാനത്തെ പല ഡാമുകളിലും ജലനിരപ്പ് അതിന്റെ പരമാവധി അളവിലാണ്. മഴ തുടർച്ചയായി പെയ്യുകയാണെങ്കിൽ നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യവും തള്ളിക്കളയാൻ കഴിയില്ല. രാത്രി വൈകിയും മഴയുണ്ടാകുന്നതിനാൽ അതീവ ജാഗ്രത പാലിക്കണമെന്നും അറിയിപ്പുണ്ട്. കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടുത്തത്തിനും വിലക്കയപ്പെടുത്തി







