പ്രായം വെറും ഒരു വയസും പത്ത് മാസവും. എന്നാൽ അറിവിന്റെ വിസ്മയലോകത്ത് ഇതിനോടകം ഇന്ത്യയുടെ ശ്രദ്ധ നേടിയിരിക്കുകയാണ് ചങ്ങരംകുളം സ്വദേശിയായ ഈ കൊച്ചുമിടുക്കി.ചങ്ങരംകുളം ടിപ്പുനഗര്‍ സ്വദേശിയ പുറത്താട്ട് മിദ്ലാജിന്റെയും ഫെബ്ന യുടെയും മകളായ സൂനി ഐന്‍ എന്ന കൊച്ചുമിടുക്കിയാണ് ഒന്നര വയസില്‍ തന്നെ തന്റെ ഓര്‍മ്മശക്തിയില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്.ഒരു വയസും പത്ത് മാസവും പ്രായമുള്ളപ്പോഴാണ് 45ഓളം വീട്ട് ഉപകരണങ്ങള്‍, 20 ഓളം രാജ്യങ്ങളുടെ പതാകകൾ,16 ഓളം വാഹനങ്ങളും,27 ഓളം മൃഗങ്ങളും ഉള്‍പ്പെടെ 100 ലതികം വസ്തുക്കളുടെ പേരുകള്‍ അതിവേഗം തിരിച്ചറിഞ്ഞ് ഇന്ത്യബുക്ക് ഓഫ് റെക്കോര്‍ഡില്‍ ഇടം നേടിയത്
പഴങ്ങൾ,ശരീരഭാഗങ്ങള്‍ പച്ചക്കറികൾ,ഭക്ഷ്യവസ്തുക്കൾ,മറ്റു വിവിധ വസ്തുക്കൾ തിരിച്ചറിയാനും,യുഎഇയുടെ ദേശീയഗാനം ആലപിക്കാനും,മലയാളത്തിലും ഇംഗ്ലീഷിലുമായി നഴ്‌സറി ഗാനങ്ങളും മാസങ്ങളുടെ പേരുകളും അവതരിപ്പിക്കാനും ഈ കൊച്ചുമിടുക്കിക്ക് ഇതിനോടകം സാധിച്ചു.ഓര്‍മയില്‍ സൂക്ഷിക്കുന്ന പേരുകള്‍ ചിത്രങ്ങള്‍ കാണുമ്പോള്‍ തന്നെ തിരിച്ചറിഞ്ഞ് അതിവേഗം പറയുന്ന ഈ അസാധാരണ മികവാണ് സൂനിക്ക് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് (IBR അച്ചീവര്‍) 2026-ൽ ഇടം നേടിക്കൊടുത്തത്.
ഷാര്‍ജയില്‍ ജോലി ചെയ്യുന്ന മാതാപിതാക്കളുടെ പ്രോത്സാഹനവും കൂടി ആയതോടെയാണ് ഈ മിടുക്കി ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡിന്റെ നെറുകയിലെത്തി.ചെറുപ്രായത്തിൽ തന്നെ അസാമാന്യമായ ഓർമ്മശക്തിയും പഠനശേഷിയും പ്രകടിപ്പിച്ച സൂനിയുടെ നേട്ടത്തില്‍ അഭിമാനം കൊള്ളുകയാണ് സൂനിക്കും കുടുംബത്തിനും ഒപ്പം നാട്ടുകാരും










