എടപ്പാള്‍:തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ച എടപ്പാള്‍ സ്വദേശിയുടെ മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടിലെത്തിച്ച് സംസ്കരിച്ചു.എടപ്പാള്‍ എലിയപ്രകുന്നില്‍ താമസിച്ചിരുന്ന കണ്ണയില്‍ ബാബു എന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണന്‍ (57) ആണ് മരിച്ചത്.തിങ്കളാഴ്ച ഉച്ചക്ക് ഒരു മണിയോടെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വീട്ടിലെത്തിച്ച മൃതദേഹം പൊന്നാനി ഈശ്വരമംഗലത്ത് പൊതുസ്മശാനത്തിലാണ് സംസ്കരിച്ചത്.ബാവുവിന്റെ മൃതദേഹം എത്തുന്നതറിഞ്ഞ് ബന്ധുക്കളും നാട്ടുകാരും അടക്കം നിരവധി പേരാണ് വീട്ടിലെത്തിയത്.ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിഞ്ഞ ബാബു ഞായറാഴ്ച രാത്രി 9 മണിയോടെയാണ് മരണത്തിന് കീഴടങ്ങിയത്.സജീവ കോൺഗ്രസ് പ്രവർത്തകന്‍ കൂടിയായ ബാബുവട്ടംകുളം അംബിളി കലാസമിതിയിലെ ഗായകനും തബലിസ്റ്റുമാണ്.അപകടത്തില്‍ ബാബുവിന്റെ സുഹൃത്തുക്കളും ബന്ധുക്കളുമായി 4 പേര്‍ നേരത്തെ മരിച്ചിരുന്നു.തിങ്കളാഴ്ച കാലത്ത് ചികിത്സയില്‍ കഴിഞ്ഞ തൃശ്ശൂര്‍ സ്വദേശി കൂടി മരിച്ചതോടെ 17 പേര്‍ ഔദ്യോഗികയായി മരിച്ചതായി സ്ഥിരീകരിച്ചു.ഭാര്യ. സുജിത.മക്കൾ.ശരത്കൃഷ്ണ, സംഗീത് കൃഷ്ണ










