ചങ്ങരംകുളം:വിവാഹ മണ്ഡപത്തിൽ നിന്ന് തന്റെ സമ്മതിതാന അവകാശം വിനിയോഗിക്കാനായി വരൻ വധുവിന്റെ കൈപ്പിടിച്ച് നേരെ പോയത് പോളിംഗ് ബൂത്തിലേക്ക്.ആലംകോട് പഞ്ചായത്തിലെ ചിയ്യാനൂർ വെളുത്തേടത്ത് പറമ്പിൽ ഷംസുദ്ദീൻ – ജമീല ദമ്പതികളുടെ മകൻ സൈനുദ്ദീന്റെ വിവാഹം ആയിരുന്നു തിരഞ്ഞെടുപ്പ് ദിനമായ വ്യാഴാഴ്ച.വിവാഹ ചടങ്ങുകൾ പൂർത്തിയാക്കിയതിനു ശേഷം വധുവിന്റെ കൈപിടിച്ച് വിവാഹം മണ്ഡപത്തിൽ നിന്ന് നേരെ പോളിംഗ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി.പൊന്നാനി നിയോജകമണ്ഡലത്തിൽപ്പെട്ട 124 നമ്പർ ബൂത്തായ ചിയാനൂർ എ എം എൽ പി സ്കൂളിലാണ് സൈനുദ്ദീന് വോട്ട് ഉള്ളത്.കോട്ടക്കൽ പറപ്പൂർ ആലങ്ങാടൻ അബ്ദുൽ മജീദ് – ഹൈറുന്നിസ ദമ്പതി കളുടെ മകൾ മുഫീദ യാണ് വധു.വിവാഹം നേരത്തെ ഉറപ്പിച്ച് ദിവസം കണ്ടെത്തുകയും വിവാഹത്തിനുള്ള ഒരുക്കങ്ങള്‍ നടത്തുകയും ചെയ്തതിനാലാണ് തിരഞ്ഞെടുപ്പ് ദിവസം തന്നെ വിവാഹം നടത്തേണ്ടി വന്നതെന്ന് സൈനുദ്ധീന്‍ പറഞ്ഞു







