പ്രസിദ്ധമായ ചാലിശേരി ശ്രീ മുലയംപറമ്പത്ത് കാവ് ഭഗവതി ക്ഷേത്രത്തിൽ അയ്യപ്പൻ വിളക്ക് സംഘത്തിന്റെ ഇരുപത്തിയെട്ടാമത് (28) മുഴുവൻ വിളക്കാഘോഷം ഭക്തി സാന്ദ്രമായി.മൂന്ന് ജില്ലകളുടെ സംഗമ ഭൂമിയായ ക്ഷേത്ര സന്നിധിയിൽ ശനിയാഴ്ച ഉച്ചക്ക് നടന്ന അന്നദാനത്തിൽ ജാതിമത വ്യതാസം ഇല്ലാതെ ആയിരങ്ങൾ പങ്കെടുത്തു.ശനിയാഴ്ച വൈകീട്ട് പോലീസ് സ്റ്റേഷനു പിറകിലുള്ള കുവ്വശ്വേര ക്ഷേത്രത്തിൽനിന്ന് ദീപരാധനക്ക് ശേഷം പാലകൊമ്പ് എഴുന്നെള്ളിപ്പ് ആരംഭിച്ചു.ആയിരത്തിലധികം മാളികപുറങ്ങൾ താലത്തിൽ അണിനിരന്നു.വെളിച്ചപ്പാടുൾ,ഉടക്കുപാട്ട്,ചെണ്ടമേളം,പഞ്ചവാദ്യം,ഗജവീരനും പാലക്കൊമ്പ് എഴുന്നെള്ളിപ്പിന് അകമ്പടിയായി.മൈതാനത്ത് ദീപാലങ്കാരവും ഭക്തി ഗാനമേളയും ഉണ്ടായി.രാത്രി ഒമ്പതിന് പാലക്കൊമ്പ് വിളക്ക് പന്തലിൽ പ്രവേശിച്ചു.തുടർന്ന് പന്തൽപ്പാട്ട് ,പാൽക്കുടം എഴുന്നെള്ളിപ്പ്,വെട്ടും തടയും ,തിരിയുഴിച്ചിൽ , കനൽച്ചാട്ടം , ഗുരുതി തർപ്പണം എന്നിവ നടന്നു.ക്ഷേത്ര സന്നിധിയിലേക്ക് ആയിരകണക്കിന് ജനങ്ങൾ ഒഴുകിയെത്തി.മരത്തംകോട് മഠാധിപതി ജ്യോതിപ്രകാശ് വിളക്ക് സംഘമാണ്
വിളക്ക് നിർവഹണം നടത്തിയത്.വിളക്കാഘോഷത്തിന് കമ്മിറ്റി രക്ഷാധികാരി സുബ്രഹ്മണ്യൻ കടവാരത്ത്,പ്രസിഡന്റ് പ്രസന്നധരൻ എന്ന കുട്ടൻ,സെക്രട്ടറി കെ.കെ.ഭാസ്കരൻ,ജോയിന്റ് സെക്രട്ടറിമാരായ സി.വി.മണികണ്ഠൻ, വിനോദ് വട്ടേക്കാട്ട്,വൈസ് പ്രസിഡന്റുമാരായ ചന്ദ്രൻ പയ്യട,ടി.വി.വിജയൻ, ട്രഷറർ പി.സി.ചന്ദ്രൻ,
വിളക്ക് കമ്മിറ്റി കോർഡിനേറ്റർ ശ്രീജിത്ത് പടിഞ്ഞാറെ മുക്ക് മറ്റു എക്സിക്യൂട്ടീവ് അംഗങ്ങൾ നേതൃത്യം നൽകി