പൊന്നാനിക്ക് എറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയാണ് എം കെ സക്കീർ എന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ.സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കുമ്പോൾ സംസ്ഥാനതലത്തിൽ സമഗ്രമായ പരിശോധനയും പ്രാദേശികമായ വിലയിരുത്തലും നടത്തും. അതിന്റെ ഭാഗമായി ഏറ്റവും മികവാർന്ന സ്ഥാനാർത്ഥിയെയാണ് പൊന്നാനിക്ക് ലഭിച്ചത്.പൊന്നാനി മാസ് കമ്മ്യൂണിറ്റി ഹാളിൽ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു എ വിജയരാഘവൻ. വിദ്യാർഥി പ്രസ്ഥാനത്തിലൂടെ ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് കടന്നുവന്നയാളാണ് അഡ്വ. എം കെ സക്കീർ.പൊന്നാനിയുടെ വളർച്ച തിരക്കു വർദ്ധിപ്പിക്കുന്നു അത് നാടിന് നല്ലതല്ല എന്ന നുണ പ്രചരണങ്ങൾ വിലപ്പോകില്ലെന്നും എ വിജയരാഘവൻ പറഞ്ഞു.കേന്ദ്രസർക്കാരിന്ർറെ ഒത്താശയോടെ കള്ളപ്പണം ഒഴുക്കാനും വർഗീയത പ്രചരിപ്പിച്ചും കേരളത്തിന്ർറെ ഭരണ മികവിനെ അട്ടിമറിക്കാനുമുള്ള ശ്രമമാണ് വലതുപക്ഷ രാഷ്ട്രീയം നടപ്പാക്കുന്നത്.ഇത്തരത്തിലുള്ള പ്രചാരണങ്ങളെ തോൽപ്പിക്കുന്ന ജനവിധിയാണ് കേരളത്തിലും പൊന്നാനിയിലും ഉണ്ടാവുകയെന്ന് പി പി സുനീർ പറഞ്ഞു .പൊന്നാനിയിലെ മണ്ണ് എന്നും ഇടതുപക്ഷത്തോടൊപ്പായിരുന്നുവെന്നും തുടർന്നും ഇടതുപക്ഷത്തോടൊപ്പം തന്നെ നിൽക്കുമെന്നും പരിപാടിയിൽ അഭിവാദ്യം അർപ്പിച്ച് സംസാരിച്ച മുൻ എംഎൽഎ പാലൊളി മുഹമ്മദ് കുട്ടി അഭിപ്രായപ്പെട്ടു.പുരോഗതിയിലേക്ക് വളരെ വേഗം നീങ്ങുന്ന ഒരു നാടാണ് കേരളം.ഇരുപത് വർഷമായി പൊന്നാനിയുലുണ്ടായിട്ടുള്ള നേട്ടങ്ങൾ പൊന്നാനിയെത്തന്നെമാറ്റി മറിച്ചത് ഇടതുപക്ഷത്ത് നിന്നതിനുള്ള തെളിവാണ്. എല്ലാ മേഖലയിലും വികസനം ഉറപ്പുവരുത്തി തെരഞ്ഞടുപ്പിനെ നേരിടുന്നവരാണ് ഇടതുപക്ഷം. എന്നാൽ ഈ നേട്ടങ്ങളെ ഇകഴ്ത്തിക്കാട്ടാനാണ് സർക്കാരിനെതിരെ നുണപ്രചരണങ്ങൾ നടത്തുന്നതെന്നും പാലൊളി മുഹമ്മദ്കുട്ടി അഭിപ്രായപ്പെട്ടു.എൽ.ഡി.എഫ് സർക്കാരാണ് പൊന്നാനിൽ വികസന പ്രവർത്തനങ്ങൾ നടത്തിയത്.പൊന്നാനിയെ മുന്നോട്ട് കൊണ്ടുപോകാൻ വീണ്ടുമൊരു ചരിത്രം ആവർത്തിക്കണമെന്ന് എൽ.ഡി.എഫ് സ്ഥാനാർത്ഥി അഡ്വ. എം കെ സക്കീർ പറഞ്ഞു.പി.നന്ദകുമാർ എംഎൽഎ അധ്യക്ഷനായി പി.കെ.കൃഷ്‌ണദാസ്, പി.ശ്രീരാമകൃഷ്‌ണൻ, അഡ്വ. പി കെ ഖലീമുദീൻ എന്നിവർ സംസാരിച്ചു.









