ലീഗ് സ്ഥാനാര്‍ഥി നിര്‍ണയത്തിനെതിരെ വിമര്‍ശനം തുടര്‍ന്ന് അബ്ദുറഹ്മാന്‍ രണ്ടത്താണി. തിരൂരങ്ങാടിയിലെ സ്ഥാനാർഥിയെ ചൂണ്ടിക്കാട്ടിയാണ് രണ്ടത്താണിയുടെ വിമർശനം. തിരൂരങ്ങാടിയില്‍ പി.എം.എ സമീറിനെ മല്‍സരിപ്പിക്കുന്നത് വ്യക്തിതാല്‍പര്യമാണ്. മണ്ഡലം, ജില്ലാ കമ്മിറ്റികള്‍ ആവശ്യപ്പെടാത്തയാളാണ് സമീര്‍. പാര്‍ട്ടിക്കായി പണിയെടുക്കുന്നവര്‍ വികാരം പ്രകടിപ്പിക്കുന്നത് സ്വഭാവികമെന്നും രണ്ടത്താണി ഫെയ്സ് ബുക് പോസ്റ്റിലൂടെ വിമര്‍ശിച്ചു. നിഷ്‌കളങ്കരായ തങ്ങന്മാരെ കരുവാക്കി ചിലരുടെ താൽപര്യത്തിനായി സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം പാർട്ടിയെ സ്‌നേഹിക്കുന്നവർ ചോദ്യം ചെയ്താൽ അത് അച്ചടക്ക ലംഘനമായി കാണരുതെന്ന് പറഞ്ഞാണ് അദ്ദേഹം വിമർശിച്ചത്.










