ചങ്ങരംകുളം:കേസന്വേഷണ മികവിന് ചങ്ങരംകുളം സ്റ്റേഷനിലെ എഎസ്ഐ കൂടിയായ രാജേഷിന് സംസ്ഥാന ഡിജിപിയുടെ ബാഡ്ജ് ഓഫ് ഹോണർ പുരസ്കാരം.പൊന്നാനിയിൽ ബിയ്യത്ത് പ്രവാസിയുടെ അടച്ചിട്ട വീട്ടിൽ നിന്നും 500 പവൻ സ്വർണം മോഷണം പോയ കേസിൽ പ്രതികളെ കണ്ടെത്തി നഷ്ടപ്പെട്ട സ്വർണം വീണ്ടെടുത്ത അന്വേഷണ സംഘത്തിലെ അംഗമായിരുന്ന രാജേഷ് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കീഴില്‍ പ്രവൃത്തിക്കുന്ന തിരൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സ്ക്വോഡ് അംഗം കൂടിയാണ്.പന്താവൂരിലെ ഇര്‍ഷാദ് കൊലക്കേസ് ഉള്‍പ്പെടെയുള്ള ജില്ലയിലെ പല പ്രധാന കേസുകള്‍ക്കും തുമ്പുണ്ടാക്കാന്‍ രാജേഷ് കൂടി പങ്കാളിയായ ടീമിന് കഴിഞ്ഞിട്ടുണ്ട്.പൊന്നാനിയില്‍ 500 പവന്‍ സ്വര്‍ണ്ണം കവര്‍ന്ന കേസില്‍ കൃത്യമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടിയ സംഘത്തിലും രാജേഷ് പ്രധാന പങ്കാളിയാണ്.തിരൂർ ഡിവൈഎസ്പി ആയിരുന്ന ബാലകൃഷ്ണൻ,പൊന്നാനി സിഐ ആയിരുന്ന ജലീൽ കറുത്തേടത്ത്.പൊന്നാനി എസ്ഐ അനിൽകുമാർ തിരൂർ ഡിവൈഎസ്പി ഓഫീസിലെ എസ്ഐ നവീൻ സീനിയർ സിവിൽ പോലീസ് ഓഫീസർ ഹരീഷ് , നിലമ്പൂർ എസ്ഐ അസൈനാർ തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്ഐ ജയപ്രകാശ് ,എഎസ്ഐ ജയപ്രകാശ് ,സീനിയർ സിവിൽ പൊലീസ് ഓഫീസർ മാരായ നാസര്‍ ,ഉദയകുമാർ ,ഉണ്ണിക്കുട്ടൻ ,എന്നിവർക്കാണ് ജില്ലയിൽ നിന്നും കുറ്റാന്വേഷണ മികവിന് പുരസ്കാരം ലഭിച്ചത്.തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന ചടങ്ങിൽ ബഹു സംസ്ഥാന പോലീസ് മേധാവി മെഡൽ വിതരണം ചെയ്യും.







