വെളിയങ്കോട്:കാലങ്ങളായി ഇതുപക്ഷം കൈവശം വെച്ച്കൊണ്ടിരിക്കുന്ന പൊന്നാനി നിയമസഭാമണ്ഡലം തിരിച്ച് പിടിക്കാനുള്ള പ്രയ്തനവും മുന്നൊരുക്കങ്ങളുമായി യു.ഡി.എഫ് മണ്ഡലം കമ്മിറ്റി ഇലക്ഷൻ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ന് ലഭിച്ച മേൽക്കൈ നിലനിർത്തി കൊണ്ട് മണ്ഡലത്തിലാകെ നിലനിൽക്കുന്ന ഭരണവിരുദ്ധവികാരം പരമാവധി പ്രയോജനപ്പെടുത്തുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾക്കാണ് മണ്ഡലം യു.ഡി.എഫ് ശിൽപ്പശാല രൂപം നൽകിയത്.മണ്ഡലത്തിലെ 219 ബൂത്തുകളെ 21 ക്ലസ്റ്ററുകളായി തിരിച്ച് രണ്ട് കോർഡിനേറ്റർമാരെ ചുമതലക്കാരായി നിയമിച്ചു .ക്ലസ്റ്റർകോർഡിനേറ്റർമാരെ ശിൽപ്പശാലയിൽ വെച്ച് തെരഞ്ഞെടുത്തു.യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റികളുടെയും കോർഡിനോറർമാരുടെയും നേതൃത്വത്തിൽ മാർച്ച് – 15 ന് മുൻപ് ബൂത്ത് കമ്മിറ്റികൾ നിലവിൽ വരും .ബൂത്ത് തലത്തിൽ വോട്ടേഴ്സ് ക്ലിനിക്കുകൾ സ്ഥാപിച്ച് മാറിപ്പോയ വോട്ടുകൾ ,വിട്ടുപോയ വോട്ടുകൾ എന്നിവക്കായി ഊർജിതപ്രവർത്തനങ്ങൾ നടത്തും.അതത് പ്രദേശത്തെ സാഹചര്യങ്ങൾ വിലയിരുത്തി “ജയിക്കണം എൻ്റെ ബൂത്ത് ഇലക്ഷൻ പ്രോഗ്രാം താഴെതട്ടിൽ കാര്യക്ഷമമായി നടപ്പിലാക്കാൻ പഞ്ചായത്ത് കമ്മിറ്റികളെ ചുമതലപ്പെടുത്തി .മണ്ഡലം നേരിടുന്ന ജനകീയ പ്രശ്നങ്ങൾ ഉയർത്തി കാട്ടി ശക്തമായ ക്യാംപയിൻ നടത്താനും ശിൽപ്പശാലയിൽ ധാരണയായി.പൊന്നാനി മോഹനകൃഷ്ണൻ സ്മാരക ഹാളിൽ നടന്ന ശിൽപശാല ജില്ല യു.ഡി.എഫ് കൺവീനർ അഷ്‌റഫ് കോക്കൂർ ഉദ്ഘാടനംചെയ്തു.യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി പി യൂസഫലി അധ്യക്ഷത വഹിച്ചു .കെ. പി. സി. സി മെമ്പർ ഷാജി കാളിയത്തേൽ മുഖ്യപ്രഭാഷണം നടത്തി .കൺവീനർ ഷംസുകല്ലാട്ടേൽ ,ലീഗ് ജില്ലാസിക്രട്ടറി വി.കെ.എം ഷാഫി,ഷക്കീർ ഒതളൂർ,വി.പി. അലി എന്നിവർ ശിൽപശാലക്ക് നേതൃത്വം നൽകി .മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിൽ നിന്നായി ക്ലസ്റ്റർ കോർഡിനേറ്റർമാർ,യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികൾ മറ്റു പ്രധാന പ്രവർത്തകർ എന്നിവർ പങ്കെടുത്തു










