രാജ്യത്ത് ഏറ്റവും വായുമലിനീകരണം കുറവുള്ള നഗരങ്ങൾ തിരുവനന്തപുരവും ഗുവാഹത്തിയും. അതേസമയം രാജ്യതലസ്ഥാനമായ ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം കഴിഞ്ഞ ഏതാനും ആഴ്ചകളായി മോശമായി തുടരുകയാണ്. ൽഹിയിലെ എക്യൂഐ 494 എന്ന നിലയിലാണ്. എന്നാൽ തിരുവനന്തപുരത്തിന്റേയും ഗുവാഹത്തിയുടേയും ‘സിവിയർ പ്ലസ്’ വിഭാഗത്തിൽ എക്യുഐ 66,44 എന്നിങ്ങനെയാണ്.ഡൽഹിക്ക് പിന്നാലെ യഥാക്രമം 350-ഉം 321-ഉം എക്യൂഐ ഉള്ള പട്‌നയും ലഖ്‌നൗവും ആണ് മലിനീകരണം കൂടുതലുള്ള മറ്റ് നഗരങ്ങൾ. ഏറ്റവും രൂക്ഷമായ വായുമലിനീകരണം നേരിടുന്ന ഡൽഹിയിൽ ശ്വാസമെടുക്കാനാവതെ ജനം. വായുനിലവാര സൂചിക അഞ്ഞൂറ് പിന്നിട്ടു. അതീവ അപകട വിഭാഗമാണിത്. ശരാശരി എക്യൂഐ 457 ആണ്. അതേസമയം മുണ്ട്‌കയിൽ 919 , ജഹാംഗീർപുരിയിൽ 762, ആനന്ദ് വിഹാറിൽ 624 എന്നിങ്ങനെയാണ് തിങ്കളാഴ്‌ച രേഖപ്പെടുത്തിയത്.മലികീകരണം രൂക്ഷമായതോടെ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) നാലാംഘട്ടം ദില്ലിയിൽ ഏർപ്പെടുത്തി. ർക്കാർ–-സ്വകാര്യ സ്ഥാപനങ്ങളിലെ അമ്പത് ശതമാനം ജീവനക്കാർക്കും വർക്ക് ഫ്രം സൗകര്യം ഏർപ്പെടുത്തി, കുട്ടികൾ, രോഗികൾ ,പ്രായമായവർ എന്നിവർ അത്യാവശ്യ ഘട്ടത്തിലൊഴികെ പുറത്തിറക്കാൻ പാടില്ല തുടങ്ങിയവയാണ് പ്രധാന നിർദേശങ്ങൾ.