കാണീ ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മൂന്നു ദിവസങ്ങളിലായി ചങ്ങരംകുളം മാർസ് സിനിമാസിൽ നടന്നു വന്ന കാണി-മാർസ് ചലച്ചിത്രോൽസവം സമാപിച്ചു. സമാപന സമ്മേളനം നവാഗത സംവിധായകനുള്ള സംസ്ഥാന പുരസ്ക്കാരം നേടിയ ഫാസിൽ മുഹമ്മത് നിർവ്വഹിച്ചു. ഫാസിൽ മുഹമ്മതിനെയും ഫെമിനിച്ചി ഫാത്തിമ എന്ന സിനിമയിലെ പ്രാദേശിക കലാകാരന്മാരെയും ഉപഹാരം നൽകി അനുമോദിച്ചു.ജബ്ബാർ ആലങ്കോട് അദ്ധ്യക്ഷത വഹിച്ചു.വാസുദേവൻ അടാട്ട്, ഹരി ആലങ്കോട്, ജയരാജൻ പി.കെ,ലക്ഷ്മണൻ കെ.കെ, മുഹമ്മത് തക്കി, രഹൻ, സോമൻ ചെമ്പ്രേത്ത് തുടങ്ങിയവർ സംസാരിച്ചു.ഫൈസൽബാവ സ്വാഗതവും ഷീല പി.ബി.നന്ദിയും പറഞ്ഞു. എമ്പ്രേസ് ഓഫ് ദി സെർപന്റ്, ആയിരത്തൊന്ന് നുണകൾ, ബുൾബുൾ കാൻ സിങ്ങ്,ഫെമിനിച്ചി ഫാത്തിമ എന്നീ സിനിമകൾ പ്രദർശിപ്പിച്ചു.
ചലച്ചിത്രോൽസവത്തിന്റെ ഉദ്ഘാടനം മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് നേടിയ ബീനാ ചന്ദ്രനും ഫെസ്റ്റിവൽ ബുക്കിന്റെ പ്രകാശനം ആലങ്കോട് ലീലാകൃഷ്ണനും നിർവ്വഹിച്ചു. അജിത്ത് മായനാട്ട്, തടവ് സിനിമയിലെ അഭിനേതാക്കളായ കെ.സുബ്രഹ്മണ്യൻ, പി.വാപ്പു,സി. അനിത, എം.പ്രസാദ് എന്നിവരും സംസാരിച്ചു.
രണ്ടം ദിവസം മലയാള സിനിമയിലെ സമകാലീന പ്രവണതകൾ എന്ന വിഷയത്തിൽ നടന്ന ഓപ്പൺ ഫോറം ചലച്ചിത്ര നിരൂപകൻ എം.സി.രാജനാരായണൻ ഉദ്ഘാടനം ചെയ്തു. രാംദാസ് കടവല്ലൂർ,മുഹമ്മത് കുട്ടി, എന്നിവർ സംസാരിച്ചു. ഫൈസൽബാവ മോഡറേറ്ററായി.മൂന്നു ദിവസങ്ങളിലായി പന്ത്രണ്ട് സിനിമകൾ പ്രദർശിപ്പിച്ചു.







