• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, December 29, 2025
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Crime

അമ്മയെച്ചൊല്ലി തര്‍ക്കം, വൈരാഗ്യം; വെടിവെച്ച് കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്ത്, ബിനുവിന്റെ അരയിലെ പൗച്ചില്‍ 17 വെടിയുണ്ടകളും

ckmnews by ckmnews
October 15, 2025
in Crime
A A
അമ്മയെച്ചൊല്ലി തര്‍ക്കം, വൈരാഗ്യം; വെടിവെച്ച് കൊലപ്പെടുത്തിയത് ഉറ്റ സുഹൃത്ത്, ബിനുവിന്റെ അരയിലെ പൗച്ചില്‍ 17 വെടിയുണ്ടകളും
0
SHARES
704
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

കല്ലടിക്കോട് (പാലക്കാട്): കല്ലടിക്കോട്ട് അയല്‍വാസികളായ രണ്ടുപേരെ വെടിയേറ്റ് മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഉപയോഗിച്ചത് ലൈസന്‍സില്ലാത്ത നാടന്‍ തോക്കെന്ന് പോലീസ്. മരുതംകാട് കളപ്പുരയ്ക്കല്‍ നിതിന്‍ (25), മരുതംകാട് ബിനു (45) എന്നിവരാണ് മരിച്ചത്. നിതിനെ വെടിവെച്ചശേഷം ബിനു സ്വയം വെടിയുതിര്‍ത്ത് മരിച്ചതാകാമെന്നാണ് പോലീസ് നിഗമനം. ബിനുവിന്റെ അരയിലെ പൗച്ചില്‍ നിന്ന് 17 വെടിയുണ്ടകള്‍ പോലീസ് കണ്ടെടുത്തു.ഇരുവരും നേരത്തേ നല്ല സൗഹൃദത്തിലായിരുന്നു. അമ്മയെക്കുറിച്ച് ബിനു മോശമായി സംസാരിച്ചതാണ് ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാകാന്‍ കാരണമെന്നാണ് പോലീസ് പറയുന്നത്. ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചാണ് വെടിവെച്ചിരിക്കുന്നതെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അതിന് ലൈസന്‍സ് ഉണ്ടാകാനുള്ള സാധ്യതയില്ല.

ചൊവ്വാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയായിരുന്നു സംഭവം. പരിസരവാസിയായ അനില്‍കുമാര്‍ ടാപ്പിങ് ജോലികഴിഞ്ഞ് വരുന്നതിനിടെയാണ് ബിനുവിനെ റോഡില്‍ കിടക്കുന്ന നിലയില്‍ കണ്ടത്. ശരീരത്തില്‍നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. തുടര്‍ന്ന്, കല്ലടിക്കോട് പോലീസില്‍ വിവരമറിയിച്ചു. പോലീസെത്തി നടത്തിയ പരിശോധനയില്‍ സമീപത്തെ വീടിന്റെ അടുക്കളയില്‍ നിതിനെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നിതിന്റെ കൈയില്‍ കറിക്കത്തിയുണ്ടായിരുന്നു.

ചൊവ്വാഴ്ച ബിനു നിതിന്റെ വീട്ടിലേക്കെത്തുന്നു. പിന്നീട് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുന്നു. വാക്കുതര്‍ക്കത്തിനൊടുവില്‍ നിതിന്‍ ആദ്യം ബിനുവിനെ കുത്താനായി കത്തിയെടുക്കുന്നു. ഇതുകണ്ട ബിനു കൈയിലുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് നിതിനെ വെടിവെക്കുന്നു. നിതിന്‍ മരിച്ചെന്ന് മനസിലായതോടെ ബിനു സ്വയം വെടിവെച്ച് മരിക്കുകയുമായിരുന്നു എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.

ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വരുന്നതോടെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്ന വിലയിരുത്തലിലാണ് പോലീസ്. നിതിന്റെ കക്ഷത്തിനുതാഴെയും ബിനുവിന്റെ ഇടതുനെഞ്ചിനുതാഴെയുമാണ് വെടിയേറ്റിട്ടുള്ളത്. തര്‍ക്കത്തിനിടെ നിതിന്‍ കത്തിയെടുത്തപ്പോഴേക്കും ബിനു വെടിയുതിര്‍ത്തതാണെന്ന് പോലീസ് കരുതുന്നു.

എന്താണ് ഇരുവര്‍ക്കും ഇടയിലുണ്ടായ തര്‍ക്കം എന്നതാണ് പ്രധാന ചോദ്യം. ഇവിടെയാണ് നിതിന്‍ കുറച്ചുനാള്‍ മുമ്പ് അമ്മയോട് സൂചിപ്പിച്ച കാര്യം പ്രസക്തമാകുന്നത്. ബിനു അനാവശ്യമായി ചില കാര്യങ്ങള്‍ അമ്മയെക്കുറിച്ച് പറയുന്നു എന്നതായിരുന്നു അത്. ഇതുമായി ബന്ധപ്പെട്ട് നിതിനും ബിനുവും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇരുവരുടെയും വീടുകള്‍തമ്മില്‍ 150 മീറ്റര്‍ ദൂരമേയുള്ളൂ. ബിനു കഴിഞ്ഞദിവസം മകനോട് മോശമായി സംസാരിച്ചതായി നിതിന്റെ അമ്മ ഷൈല പോലീസിനോട് പറഞ്ഞിട്ടുണ്ട്.പാതയോരത്ത് ഓടുമേഞ്ഞ വീടിന്റെ പിന്നിലെ അടുക്കളയിലാണ് നിതിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. നിതിനെ വെടിവെച്ചശേഷം പുറത്തിറങ്ങി വീടിനുമുന്‍പിലെ റോഡില്‍നിന്ന് സ്വന്തം നെഞ്ചിലേക്ക് ബിനുവും വെടിവെയ്ക്കുകയായിരുന്നു എന്നാണ് പോലീസും കരുതുന്നത്. ശാസ്ത്രീയ പരിശോധനയ്ക്കുശേഷമേ കൂടുതല്‍ വ്യക്തത ലഭിക്കൂഎന്ന് പോലീസ് പറഞ്ഞു. ബിനുവിന്റെ കൈയിലുണ്ടായിരുന്ന തോക്ക് പ്രദേശത്തെ വനത്തില്‍ വേട്ടയ്ക്ക് ഉപയോഗിച്ചുവരുന്നതാണെന്നാണ് നിഗമനം. ഏറെക്കുറെ വിജനമായ പ്രദേശമാണിത്. അതിനാല്‍ത്തന്നെ വെടിയൊച്ച ആരും ശ്രദ്ധിച്ചില്ല.

മണ്ണാര്‍ക്കാട് ഡിവൈഎസ്പി എം. സന്തോഷ്‌കുമാറിന്റെ നേതൃത്വത്തില്‍ സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിക്കും. അസ്വാഭാവികമരണത്തിനാണ് കേസെടുത്തിട്ടുള്ളതെങ്കിലും പോസ്റ്റ്‌മോര്‍ട്ടം ഉള്‍പ്പെടെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ കേസിന്റെ സ്വഭാവം മാറിയേക്കും.

Related Posts

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു
Crime

ലൈംഗികാതിക്രമ കേസ്; പി ടി കുഞ്ഞുമുഹമ്മദിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

December 24, 2025
121
മാനസിക വൈകല്യമുള്ള 23കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; വളാഞ്ചേരിയിൽ 37കാരൻ പിടിയിൽ
Crime

മാനസിക വൈകല്യമുള്ള 23കാരനെ ലൈംഗിക പീഡനത്തിനിരയാക്കി; വളാഞ്ചേരിയിൽ 37കാരൻ പിടിയിൽ

December 24, 2025
310
പാലക്കാട് ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം,  ആദിവാസി യുവാവിന് ഗുരുതര പരിക്ക്
Crime

പാലക്കാട് ഔഷധ വേര് മോഷ്ടിച്ചെന്നാരോപിച്ച് മർദനം, ആദിവാസി യുവാവിന് ഗുരുതര പരിക്ക്

December 24, 2025
171
കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ
Crime

കോഴിക്കോട്ട് ആറ് വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊന്നു; നടുക്കം മാറാതെ നാട്ടുകാർ

December 20, 2025
1.4k
വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു
Crime

വാളയാറിലെ ആള്‍ക്കൂട്ടക്കൊല; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

December 19, 2025
321
വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്
Crime

വാളയാറിലെ ആള്‍ക്കൂട്ട ആക്രമണം; കൊല്ലപ്പെട്ട റാം നാരായണന്‍റെ ശരീരത്തിൽ 40ലധികം മുറിവുകള്‍, പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

December 19, 2025
298
Next Post
27 വര്‍ഷങ്ങള്‍ക്ക് ശേഷം 4K മികവോടെ ‘ഉസ്താദ്’ റീ റിലീസിന് ഒരുങ്ങുന്നു

27 വര്‍ഷങ്ങള്‍ക്ക് ശേഷം 4K മികവോടെ 'ഉസ്താദ്' റീ റിലീസിന് ഒരുങ്ങുന്നു

Recent News

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

ആലങ്കോട് തച്ചു പറമ്പ് മുരുക്കുംപള്ളി രുഗ്മിണിയമ്മ നിര്യാതയായി

December 28, 2025
90
കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

കർണാടകയിലെ ബുൾഡോസർ : എസ് ഡി പി ഐ പ്രതിഷേധം സംഘടിപ്പിച്ചു

December 28, 2025
140
ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

ചങ്ങരംകുളത്ത് കല്ല് തൊണ്ടയിൽ കുടുങ്ങി ഒരുവയസ്സുകാരൻ മരിച്ചു

December 28, 2025
3.1k
ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

ബോഡിബിൽഡറായ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.

December 28, 2025
828
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025