പൊന്നാനി:നരിപ്പറമ്പ് ഗുലാബ് നഗറില്‍ യുവാക്കളെ അക്രമിച്ച് പരിക്കേല്‍പിച്ച് രക്ഷപ്പെട്ട മുഖ്യ പ്രതി പിടിയിൽ.പൊന്നാനി ഇശ്വരമംഗലം സ്വദേശി പുളിക്കപറമ്പിൽ അജ്മല്‍(27)നെയാണ് പൊന്നാനി സിഐ അഷറഫിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.സംഭവത്തിന് ശേഷം ഒളിവില്‍ പോയ അജ്മല്‍ തിരുന്നാവായയിലെ സുഹൃത്തിൻറെ വാടക കോട്ടേഴ്സിൽ ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.ഒരു മാസം മുമ്പാണ് നരിപ്പറമ്പ് ഗുലാബ് നഗറിൽ വച്ച് റോഡരികില്‍ നിന്ന യുവാക്കളെ അജ്മലിന്റെ നേതൃത്വത്തിലുള്ള സംഘം ക്രൂരമായി അക്രമിച്ച് പരിക്കേല്‍പിച്ചത്.കേസില്‍ ഏഴ് പ്രതികളാണ് ഉണ്ടായിരുന്നത്.വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞ പ്രതികളായ റൂബൈസ് ,മുസ്തഫ,ദിർഷാദ്, അസ്‌ലം, ഇർഷാദ് ,മുല്ലശ്ശേരി അജ്മൽ എന്നിവരെ നേരത്തെ വിവിധയിടങ്ങളിൽ നിന്നായി അന്വേഷണസംഘം അറസ്റ്റ് ചെയ്തിരുന്നു.ലഹരി വില്‍പനയും ഉപയോഗവും നടത്തി വരുന്ന പ്രതികളില്‍ പലരും സമാനമായ മറ്റു കേസുകളിലും പ്രതികളാണെന്ന് ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.ഇതോടെ കേസിൽ ഉൾപ്പെട്ട ഏഴ് പ്രതികളെയും പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പ്രതികളിൽ അജ്മൽ ,ഇർഷാദ് ,ദിർഷാദ് എന്നിവർ സഹോദരങ്ങളാണ്.പൊന്നാനി പോലിസ് ഇൻസ്പെക്ടർ എസ്.അഷറഫ് ,സബ് ഇൻസ്പെക്ടർ ബിബിൻ സി.വി,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ,സുധീഷ്,പ്രശാന്ത് കുമാർ. എസ്, സിവിൽ പോലീസ് ഓഫീസർ ഹരിപ്രസാദ്, തിരൂർ ഡിവൈഎസ്പി സ്ക്വാഡിലെ എ.എസ്.ഐ. രാജേഷ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.കർമ റോഡ് കേന്ദ്രീകരിച്ച് ലഹരി വിൽപനയും ഉപയോഗവും മൂലം അക്രമ സംഭവങ്ങൾ ഉണ്ടാവുന്നത് പോലിസ് കർശനമായി നിരീക്ഷിച്ച് വരികയാണ് .കൂടുതൽ കർശനമായ നടപടികൾ ഈ കാര്യത്തിൽ സ്വീകരിക്കുമെന്ന് സിഐ അഷറഫ് .എസ് അറിയിച്ചു. പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ പൊന്നാനി സബ്ജയിലേക്ക് റിമാൻഡ് ചെയ്തു.











