കുന്നംകുളം:കാണാതായ വിദ്യാര്‍ത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.വരവൂർ പിലക്കാട് ഗോവിന്ദൻ -ഉഷ ദമ്പതികളുടെ മകളായ ഗ്രീഷ്‌മ (24) യെയാണ് രാത്രി എട്ട് മണിയോടെ കുളത്തിൽ മരിച്ച് കിടക്കുന്ന നിലയിൽ കണ്ടത്.വരവൂർ മഞ്ഞചിറ കുളത്തിലാണ്
മൃതദേഹം കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ മുതലാണ് ഗ്രീഷ്‌മയെ കാണാതായത്.തുടർന്ന്
ചെറുതുരുത്തി പോലീസിൽ പരാതി നൽകിയിരുന്നു.തുടർന്ന് നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിൽ കുളത്തിന് സമീപം ചെരുപ്പും ബാഗും കണ്ടെത്തി.തുടർന്ന് നടത്തിയ തിരച്ചിലിൽ ആണ് കുളത്തിൽ നിന്നും മൃതദേഹം കണ്ടെത്തിയത്.വടക്കാഞ്ചേരി ഫയർ ആൻ്റ് റിസ്ക്യൂ ടീം എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.മൃതദേഹം തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ചെറുതുരുത്തി, എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ ആരംഭിച്ചു.പാരാ മെഡിക്കൽ വിദ്യാർഥിനിയാണ്.സംഭവത്തിൽ ചെറുതുരുത്തി പൊലിസ് അന്വേഷണം ആരംഭിച്ചു.







