ചങ്ങരംകുളം:കാലത്തിനും ദേശത്തിനും അതീതമായി കേരളത്തിൻ്റെ സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിസ്തുലമായ സംഭാവനകളർപ്പിച്ച ബഹുമുഖ പ്രതിഭയായിരുന്നു ഒരു നൂറ്റാണ്ടിലേറെക്കാലം ജീവിച്ചു വിട പറഞ്ഞ പത്മശ്രീ. പി.ചിത്രൻ നമ്പൂതിരിപ്പാടെന്ന് മുൻ കേരള നിയമസഭാ സ്പീക്കർ അഡ്വ:തേറമ്പിൽ രാമകൃഷ്ണൻ അഭിപ്രായപ്പെട്ടു.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ രണ്ടാം ചരമവാർഷിക ദിനാചരണവും അവാർഡ് സമർപ്പണ സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡോ:എം.ആർ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.കേരളത്തിലാകെയും വിശേഷിച്ച് തൃശൂർ, മലപ്പുറം ജില്ലകളിലും ചിത്രൻ നമ്പൂതിരിപ്പാട് പരത്തിയ സാംസ്കാരിക ശോഭ സമാനതകളില്ലാത്തതാണെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ആലങ്കോട് ലീലാകൃഷ്ണൻ പറഞ്ഞു.ചിത്രൻ നമ്പൂതിരിപ്പാടിൻ്റെ ശിഷ്യനും സഹപ്രവർത്തകനും സന്തത സഹചാരിയുമായിരുന്ന കലാ- സാംസ്കാരിക പ്രവർത്തകൻ സി.ശിവശങ്കരൻ മാസ്റ്റർ, ചിത്രൻ നമ്പൂതിരിപ്പാട് സ്മാരക പുരസ്കാരം ഏറ്റുവാങ്ങി.പത്മശ്രീ. പി. ചിത്രൻ നമ്പൂതിരിപ്പാട് സ്മൃതി കേന്ദ്രസമിതി സംഘടിപ്പിച്ച ചടങ്ങിൽ പകരാവൂർ കൃഷ്ണൻ നമ്പൂതിരി,എസ്.കൃഷ്ണൻ നായർ, തലനാട് ചന്ദ്രശേഖരൻ നായർ,കെ.ചന്ദ്രമോഹൻ,എൻ.വേണുഗോപാലൻ, അഡ്വ :ഇ രാജൻ,
അടാട്ട് വാസുദേവൻ എന്നിവർ പ്രസംഗിച്ചു.