ചങ്ങരംകുളം:സംസ്ഥാന പാതയോരത്ത് കോലിക്കരയില്‍ റോഡിലേക്ക് വീഴാറായി നില്‍ക്കുന്ന മരങ്ങള്‍ വാഹനങ്ങൾക്കും യാത്രക്കാർക്കും ഭീഷണി ഉയർത്തുന്നതായി നാട്ടുകാര്‍.കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മഴയിലും കാറ്റിലും പെട്ട് റോഡിലേക്ക് തൂങ്ങി നിൽക്കുന്ന സ്ഥിതിയിലാണ് മരങ്ങൾ.റോഡിലേക്ക് തൂങ്ങി നിന്ന ചില വലിയ മരക്കൊമ്പുകൾ നാട്ടുകാർ വെട്ടിമാറ്റിയതിനാൽ ഇത് വരെ ഗതാഗത തടസം ഉണ്ടായിട്ടില്ല.നാട്ടുകാർ ഫയർ ഫോഴ്സ്,പഞ്ചായത്ത്അധികൃതരെ വിവരമറിയിച്ചു കാത്തിരിക്കയാണ്.കുന്നംകുളം ഫയർ ഫോഴ്സ് അധികൃതർ സ്ഥലത്തെത്തി ഒടിഞ്ഞ് തൂങ്ങിയ ചില മരച്ചില്ലകൾ വെട്ടിമാറ്റിയെങ്കിലുംവീഴാറായ മരങ്ങൾ മുറിക്കാൻ തങ്ങൾക്ക് അധികാരമില്ലെന്ന് അവർ നാട്ടുകാരോട് പറഞ്ഞു.ദേശീയ പാതയിൽ യാത്രാ ഭീഷണി ഉയർത്തുന്ന മരങ്ങൾ ഉടൻ മുറിച്ച് മാറ്റണമെന്ന് പഞ്ചായത്ത് അധികൃതരോടും പൊതുമരാമത്ത് അധികൃതരോടും വെൽഫെയർ പാർട്ടി ആലങ്കോട് പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.പ്രസിഡന്റ് ഇ.വി. മുജീബ് കോക്കൂർ അധ്യക്ഷത വഹിച്ചു.ടി.വി. മുഹമ്മദ് അബ്ദുറഹ്‌മാൻ,സലീം പുത്തൻപുരക്കൽ,അബ്ദുട്ടി വളയംകുളം എന്നിവർ പ്രസംഗിച്ചു.







