പൊന്നാനി:പൊന്നാനിയിലെ പ്രധാന ലഹരി വിൽപനക്കാരനും നിരവധി അക്രമ സംഭവങ്ങളിൽ മുഖ്യ പ്രതിയുമായ വണ്ടിപ്പെട്ടയിൽ താമസിക്കുന്ന 30 വയസുള്ള പുതുപൊന്നാനികാരൻ്റെ സക്കീർ എന്ന “ഒടിയൻ”സക്കീറിനെയാണ് തിരൂർ ഡിവൈഎസ്പി ഈ ബാലകൃഷ്ണൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത് എസ്.ഐ ആനന്ദ് ,എ എസ്ഐ വർഗീസ് സീനിയർ സിവിൽ പോലിസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ, സജു കുമാർ,സിവിൽ പോലിസ് ഓഫീസർ ആനന്ദ് .തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ് , എ എസ്.ഐ ജയപ്രകാശ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ഉദയകുമാർ.എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് എടപ്പാളിലെ ഒളിസങ്കേതത്തിൽ നിന്നും ഇയാളെ പിടികൂടിയത്.ആന്ധ്രയിൽ നിന്നും കഞ്ചാവ് കൊണ്ട് വന്നു വിൽപന നടത്തുന്നുണ്ടെന്ന കവചം പൊന്നാനിയിൽ ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഒരുമാസം മുമ്പ് പൊന്നാനി മരക്കടവിൽ വെച്ച് പോലിസ് നടത്തിയ പരിശോധനക്കിടെ സക്കീര്‍ കഞ്ചാവ് ഉപേക്ഷിച്ച് ഓടി രക്ഷപ്പട്ടിരുന്നു.മരക്കടവിൽ മഷ്ഹൂദിനെ അക്രമിച്ച കേസിലും ഭദ്രാം കുളങ്ങര ക്ഷേത്രം ഉത്സവത്തോട് അനുബന്ധിച്ച് നടന്ന അക്രമത്തിൽ പൊന്നാനിയിലെ നിരവധി കേസുകളിൽ പ്രതിയായ നിസാമുദ്ദീനെ വെട്ടി പരിക്കേൽപ്പിച്ച കേസിലും പ്രതിയായ സക്കീര്‍ എറണാകുളത്തും മറ്റുമായി ഒളിവിൽ കഴിഞ്ഞ് വരികയായിരുന്നു.മൊബൈൽ ഫോൺ ഉപയോഗിക്കാതെ ഒളിവിൽ കഴിഞ്ഞ “ഒടിയൻ” സക്കീറിനെ അന്വേഷണ സംഘം നിരവധി ദിവസത്തെ നിരീക്ഷണങ്ങൾക്ക് ശേഷമാണ് കഴിഞ്ഞ ദിവസം അർധരാത്രിയോടെ എടപ്പാളിലെ ഒളിത്താവളത്തിൽ നിന്നും കണ്ടെത്തിയത്.പോലിസിന് ഏറെ തിരക്കുള്ള വെളിയങ്കോട് നേർച്ച ദിവസം പോലിസിൻ്റെ കണ്ണിൽ പെടില്ല എന്ന വിശ്വാസത്തിൽ എറണാകുളത്ത് നിന്നും പൊന്നാനിയിൽ എത്തിയ ശേഷം വീട്ടിൽ താമസിക്കാതെ ഒളിസങ്കേതത്തിൽ താമസിക്കുകയായിരുന്നു സക്കീർ. ഇതോടെ രണ്ടു കിലോ കഞ്ചാവ് പിടികൂടിയ സംഭവത്തിൽ ഓടിപ്പോയ സക്കീറിനെ ഉൾപടെ മൂന്നു പ്രതികളെയും പോലിസ് അറസ്റ്റ് ചെയ്തു.പൊന്നാനി മേഖലയില്‍ സമീപ കാലങ്ങളിലായി ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളാണ് പൊന്നാനി പോലിസ് സ്വീകരിച്ച് വരുന്നത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ തവനൂർ സെൻട്രൽ ജയിലിലേക്ക് റിമാൻഡ് ചെയ്തു.