പൊന്നാനി: പാലത്തിൽ വിള്ളൽ വീണ് വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇളക്കം അനുഭവപ്പെടുന്ന പള്ളപ്രം പാലം യാത്രക്കാർക്കു ഭീതി ഉയർത്തുന്നതായി പരാതി.പതിറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിലണ് കുറ്റിപ്പുറം–പുതുപൊന്നനി പാലത്തിന്റെ അവസാന ഭാഗമായ പള്ളപ്രം പാലം നിർമിക്കാൻ അനുമതിയായതും നിർമാണംപൂർത്തിയാക്കിയതും.പദ്ധതിക്കായി ചെലവഴിച്ചത് 35.75 കോടി രൂപയാണ്.പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിൽ നിർമാണം പൂര്‍ത്തിയാക്കിയെങ്കിലും അതികം വൈകാതെ പല ഭാഗങ്ങളിലും കേടുപാടുകൾ സംഭവിച്ചു തുടങ്ങി.നാട്ടുകാർ പല തവണകളിലായി അധികൃതരെ സംഭവം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു.താൽക്കാലിക അറ്റകുറ്റപ്പണികൾ ഇടയ്ക്ക് നടത്തിയെങ്കിലും ഇപ്പോൾ പാലത്തിന്റെ മുകൾഭാഗത്ത് വലിയ വിള്ളൽ വന്നതാണ് ആശങ്ക ഉയർത്തുന്നത്.വാഹനങ്ങൾ കടന്നുപോകുമ്പോൾ ഈ ഭാഗത്ത് ഇളക്കവും കൂടുതലാണെന്ന് യാത്രക്കാര്‍ പറയുന്നു.ആനപ്പടി ഭാഗത്തെ അപ്രോച്ച് റോഡിൽനിന്നു പാലത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്താണ് അപകടക്കെണിയുള്ളത്. സ്ലാബുകൾ ഇളകി നിൽക്കുകയാണ്.പാലത്തിന്റെ മറ്റു ചില ഭാഗങ്ങളിലും കേടുപാടുകള്‍ വന്നിട്ടുണ്ട്. പാലത്തിലെ ജോയിന്റുകളിലെ കോൺക്രീറ്റ് ഇളകുന്നതും പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു