ഉണ്ണിയേശുവിന്റെ ജനനനിമിഷത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയും വരവേറ്റ് ആരാധനാലയങ്ങൾ. പുൽക്കൂട്ടിൽ ഭൂജാതനായ ഉണ്ണിയേശുവിനെ ജീവിതത്തിലേക്കു ക്രൈസ്തവ സമൂഹം സ്വീകരിച്ചു. നോമ്പു നോറ്റും പുൽക്കൂട് ഒരുക്കിയും സാന്താക്ലോസിന്റെ വരവു കാത്തിരുന്നും ഉണ്ണിയേശുവിന്റെ ജനനത്തെ ആഹ്ലാദത്തോടെയും പ്രാർഥനയോടെയുമാണ് ആരാധനാലയങ്ങൾ സ്വീകരിച്ചത്. തിരുപ്പിറവിയുടെ പ്രത്യേക ശുശ്രൂഷകൾ, പാതിരാ കുർബാന, പ്രദക്ഷിണം എന്നിവ നടന്നു.