കാഠ്മണ്ഡു: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 955 ആയി ഉയർന്നു. കാണാതായവർക്കുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 2500ലധികം പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. 85 പൗരൻമാരെ കണ്ടെത്താനുണ്ടെന്ന് അമേരിക്ക അറിയിച്ചു. ഒമ്പത് പേരെയാണ് ഇതുവരെ രക്ഷിച്ചതെന്ന് യുഎസ് വ്യക്തമാക്കി.
തമിഴ്നാട്ടിൽ നിന്ന് പോയ 49 പേരെ ടിബറ്റ് ഭാഗത്ത് കാണാതായതായതായി റിപ്പോർട്ടുകളുണ്ട്. കാണാതായ മലയാളികളെ കുറിച്ച് പുതിയ സൂചനയൊന്നുമില്ല. പൊന്നാനി സ്വദേശികളായ നാലു പേർക്കായി ടിബറ്റിനോട് ചേർന്ന് കിടക്കുന്ന ചില മേഖലകളിൽ തിരച്ചിൽ നടക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. രക്ഷപ്പെടുത്തിയവരുമായി പോയ ബസ് അപകടത്തിൽപ്പെട്ട് 32 പേർക്ക് പരിക്കേറ്റുവെന്ന് നേപ്പാൾ പൊലീസ് അറിയിച്ചു. ഇന്ത്യൻ കരസേനയുടെ വിദഗ്ധ സംഘം ജലവൈദ്യുത പദ്ധതികളുടെ തുരങ്കങ്ങളിൽ തിരച്ചിൽ തുടരുകയാണ്.
നൂറിലധികം തൊഴിലാളികൾ തുരങ്കങ്ങളിൽ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് കരുതപ്പെടുന്നത്. വിവിധ ഇടങ്ങളിലെ കെട്ടിടാവശിഷ്ടങ്ങൾ നീക്കിയും തിരച്ചിൽ തുടരുകയാണ്. രക്ഷാപ്രവർത്തനത്തനായി ബെയ്ലി പാലങ്ങൾ ഉടൻ നിർമ്മിക്കും. ഇടയ്ക്കിടെ പെയ്യുന്ന മഴ തിരച്ചിലിനെ ബാധിക്കുന്നുണ്ട്. ഡിഎന്‍എ പരിശോധനക്കായി ഇന്ത്യൻ ഫോറന്‍സിക് സംഘവും സഹായം നൽകുന്നുണ്ട്,,, പ്രളയ മുന്നറിയിപ്പിനെ തുടര്‍ന്ന് ബീഹാറിലും യുപിയും കനത്ത ജാഗ്രതയിലാണ്







