ഡൽഹിയിൽ സിജെപി പ്രതിഷേധത്തിനിടെ വിദ്യാർഥികളെ പോലീസ് തല്ലിച്ചതച്ചതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തും പ്രതിഷേധം കനക്കുന്നു. പാലക്കാടും കാസർകോടും ഡിവൈഎഫ്ഐയും എസ്എഫ്ഐയും നടത്തിയ പോസ്റ്റ് ഓഫീസ് മാർച്ച് സംഘർഷത്തിൽ കലാശിച്ചു.പാലക്കാട് പോലീസ് പ്രതിഷേധക്കാർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു. എസ്എഫ്ഐ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പോലീസ് തുടർച്ചയായി ജലപീരങ്കി പ്രയോഗിച്ചത്. കാഞ്ഞങ്ങാടും സമാനരീതിയിൽ സംഘർഷാവസ്ഥ ഉണ്ടായി. ബാരിക്കേഡ് മറികടന്ന് പ്രവർത്തകർ പോലീസുമായി ഉന്തുംതള്ളും ഉണ്ടായി.
കേന്ദ്രസർക്കാരിനെതിരായ പ്രതിഷേധം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് വ്യാപിക്കുകയാണ്. കൊല്ലത്തും കൊച്ചിയിലും കോഴിക്കോടും വലിയ പ്രതിഷേധം നടന്നു. തൃശ്ശൂരിലെ എസ്എഫ്ഐ മാർച്ചും സംഘർഷത്തിൽ കലാശിച്ചു.







