• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Sunday, July 19, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home Sports

‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ

cntv team by cntv team
July 6, 2026
in Sports
A A
‘ഇത് എന്‍റെ അവസാന ലോകകപ്പ്; പക്ഷെ പോര്‍ച്ചുഗലിനുവേണ്ടിയുള്ള അവസാന മത്സരമല്ല’; തുറന്നുപറഞ്ഞ് റൊണാൾഡോ
0
SHARES
157
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

മെക്സിക്കോ സിറ്റി: ഇത് തന്‍റെ അവസാന ലോകകപ്പാണെന്ന് തുറന്നു പറഞ്ഞ് ലോകകപ്പിലെ പ്രീ ക്വാര്‍ട്ടര്‍ പോരാട്ടത്തില്‍ ഇന്ന് സ്പെയിനിനെ നേരിടിനിറങ്ങുന്ന പോര്‍ച്ചുഗല്‍ നായകന്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡോ. എന്നാൽ, കരിയർ അവസാനിപ്പിക്കേണ്ടത് എപ്പോഴെന്ന് മാധ്യമങ്ങളോ വിമർശകരോ തീരുമാനിക്കേണ്ടതില്ലെന്നും പോര്‍ച്ചുഗലിനായുള്ള തന്‍റെ അവസാന മത്സരമായിരിക്കില്ല ഇന്നത്തേതെന്നും സ്പെയിനിനെതിരായ പോരാട്ടത്തിന് മുമ്പ് വാർത്താസമ്മേളനത്തിൽ സംസാരിക്കവെ റൊണാള്‍ഡോ പറഞ്ഞു. താൻ ഈ ലോകകപ്പിലെ ഓരോ നിമിഷവും ആസ്വദിക്കുകയാണെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

തന്‍റെ കരിയറിൽ ഇനിയൊരു ലോകകപ്പ് കിരീടം നേടാനായില്ലെങ്കിൽ പോലും ഫുട്ബോൾ ചരിത്രത്തിൽ താൻ എഴുതിച്ചേർത്ത മഹത്വത്തിന് യാതൊരു കോട്ടവും സംഭവിക്കില്ലെന്ന് 41-കാരനായ റൊണാള്‍ഡോ ഓർമ്മിപ്പിച്ചു. ആദ്യ ഇലവനിൽ ഇല്ലാതെ ബെഞ്ചിലിരിക്കേണ്ടി വന്നാൽ പോലും ടീമിലുള്ള തന്‍റെ സ്വാധീനവും പങ്കും കുറയുകയില്ലെന്നും റൊണാൾഡോ വ്യക്തമാക്കി. 41-ാം വയസ്സിൽ ഞാൻ കളിക്കുന്നതിനെ വിമർശിക്കുന്ന ഒട്ടനവധി പേരുണ്ട്. കഴിഞ്ഞ 23 വർഷമായി ഇതേ വേട്ടയാടൽ ഞാൻ നേരിടുന്നു. എന്നെ വിമർശിച്ച് ആരും വെറുതെ സമയം കളയരുത്- റൊണാൾഡോ പറഞ്ഞു.

നിങ്ങൾ എപ്പോഴും ഒരേ ചോദ്യം തന്നെയാണ് ചോദിക്കുന്നത്. ഇത് നിങ്ങളുടെ അവസാനത്തെ ലോകകപ്പാണോ?’എന്ന്. അത് നമുക്ക് കാണാം. കഴിഞ്ഞ 23 വർഷമായി നിങ്ങൾ എന്നെ തകർക്കാൻ നോക്കുന്നു, എന്നാൽ അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്ന് നിങ്ങൾ മനസ്സിലാക്കണം. അത് വെറും സമയനഷ്ടമാണ്. ഞാൻ ഇതിനെല്ലാം ശീലിച്ചുകഴിഞ്ഞു. 40 വയസ്സ് തികഞ്ഞിട്ടും എനിക്കെതിരെ വരുന്ന വിമർശനങ്ങൾക്ക് ഞാൻ നന്ദി പറയുന്നു. കാരണം, ആ വിമർശനങ്ങളാണ് എന്നെ വളർത്തിയത്- റൊണാൾഡോ വ്യക്തമാക്കി.

മത്സരത്തിന്റെ ഫലം എന്തുതന്നെയായാലും തനിക്ക് യാതൊരു സമ്മർദ്ദവുമില്ലെന്ന് താരം കൂട്ടിച്ചേർത്തു. ഞാൻ തികച്ചും ആത്മാർത്ഥമായി പറയുകയാണ്, മത്സരത്തിൽ എന്ത് സംഭവിച്ചാലും ക്രിസ്റ്റ്യാനോ 100 ശതമാനം തെളിഞ്ഞ മനസാക്ഷിയോടെ മാത്രമേ കളം വിടൂ. ഫുട്ബോളിനായി എനിക്ക് നൽകാൻ കഴിയുന്നതെല്ലാം ഞാൻ നൽകിയിട്ടുണ്ട്. ഇത്രയും വർഷം കളിക്കാൻ കഴിഞ്ഞത് ഫുട്ബോളിനോടുള്ള എന്‍റെ അഭിനിവേശം കൊണ്ടാണ്. പണത്തിനോ മറ്റ് ആവശ്യങ്ങൾക്കോ വേണ്ടിയല്ല ഞാൻ കളിക്കുന്നത്. എന്‍റെ ജീവിതം ഇപ്പോൾ വളരെ സുരക്ഷിതമാണ്. എനിക്ക് എന്‍റെ രാജ്യത്തിനായി കളിക്കാൻ ഇഷ്ടമാണ്-റൊണാള്‍ഡോ പറഞ്ഞു.

പ്രായം കളിയിലുണ്ടാക്കിയ മാറ്റങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് വളരെ പക്വതയോടെയാണ് റൊണാൾഡോ മറുപടി നൽകിയത്. ഞാൻ ആ പഴയ റൊണാൾഡോ അല്ലെന്ന യാഥാർത്ഥ്യം എനിക്കറിയാം. പക്ഷേ ഇപ്പോഴും എനിക്ക് ടീമിനായി ഗോളടിക്കാൻ കഴിയുന്നുണ്ട്. അത് ഇനിയും തുടരാൻ സാധിക്കുമെന്നാണ് എന്‍റെ പ്രതീക്ഷ. യുവതലമുറയിലെ പ്രതിഭകളെക്കുറിച്ചുള്ള ചോദ്യത്തിന്, സ്പെയിനിന്‍റെ കൗമാര വിസ്മയം ലമീൻ യമാലിനെ റൊണാൾഡോ പ്രത്യേകം പ്രശംസിച്ചു. യമാൽ ഫുട്ബോളിൽ വലിയ ഭാവിയുള്ള മികച്ചൊരു താരമാണെന്ന് റൊണാൾഡോ അഭിപ്രായപ്പെട്ടു. ടെക്സസിലെ സതേൺ മെത്തഡിസ്റ്റ് യൂണിവേഴ്സിറ്റിയിൽ സഹതാരങ്ങൾക്കൊപ്പം പരിശീലനം പൂർത്തിയാക്കിയ റൊണാൾഡോ, റോബർട്ടോ മാർട്ടിനെസിന്‍റെ കീഴിലുള്ള പോർച്ചുഗൽ സംഘത്തിന് സ്പെയിനെ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചു. സ്പെയിനിനെതിരെ കളിക്കുന്നത് തനിക്ക് ഇഷ്ടമുള്ള കാര്യമാണെന്നും മുൻ റയൽ മാഡ്രിഡ് താരം കൂടിയായ റൊണാള്‍ഡോ പറഞ്ഞു.സ്പെയിനിനെതിരെ താരം കളത്തിലിറങ്ങുകയാണെങ്കിൽ അത് പോർച്ചുഗൽ ജേഴ്സിയിലെ റൊണാൾഡോയുടെ 233-ാം മത്സരമാകും.

സ്പെയിൻ എപ്പോഴും ശക്തരായ ടീമാണ്. ഈ മത്സരത്തിൽ അവർക്കാണ് കൂടുതൽ സാധ്യത കൽപ്പിക്കപ്പെടുന്നത്. ചെറിയ പിഴവുകളാകും കളിയുടെ ഫലം നിർണ്ണയിക്കുക. എങ്കിലും നമ്മൾ ജയിക്കുമെന്ന ശക്തമായ തോന്നൽ എനിക്കുണ്ട്. ഇത് എന്‍റെ അവസാന ലോകകപ്പാണെങ്കിൽ പോലും ഇത് എന്‍റെ അവസാന മത്സരമാകില്ല. കാരണം എനിക്ക് ഇനിയും മുന്നോട്ട് പോകാനുണ്ട്- റൊണാൾഡോ പറഞ്ഞു നിർത്തി. തന്‍റെ ആറാമത്തെ ലോകകപ്പിൽ പോർച്ചുഗലിനായി ബൂട്ട് കെട്ടുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, കിരീടത്തോടെ തന്നെ തന്‍റെ അവസാന ലോകകപ്പ് വേദി മനോഹരമാക്കുമെന്ന ഉറച്ച പ്രതീക്ഷയിലാണ് ആരാധകർ.

Related Posts

ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും
International

ലോകകപ്പ് ട്രോഫിയും സ്വർണമെഡലും മാത്രമല്ല, ഇത്തവണ വിജയികൾക്ക് ഫിഫയുടെ വക സർപ്രൈസ് സമ്മാനവും

July 17, 2026
125
കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്
Sports

കലാശപ്പോരിൽ സ്പെയിനെതിരെ ആര് ?. ഇംഗ്ലണ്ട് – അർജന്റീന സെമി പോരാട്ടം ഇന്ന്

July 15, 2026
115
ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന
Entertainment

ഫൗൾ നടന്നത് ഏറെ ദൂരത്താണെന്നോ ഏറെ മുൻപാണെന്നതോ പ്രശ്നമല്ല, റഫറിയുടെ തീരുമാനം ശരി – കൊളീന

July 10, 2026
22
നാണംകെട്ട് ഇന്ത്യ; നാലാം ടി 20 യിലും ഇംഗ്ലണ്ടിനോട് തോൽവി; പരമ്പരയും നഷ്ടം
Sports

നാണംകെട്ട് ഇന്ത്യ; നാലാം ടി 20 യിലും ഇംഗ്ലണ്ടിനോട് തോൽവി; പരമ്പരയും നഷ്ടം

July 10, 2026
56
റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്
International

റഫറിയെ പുറത്താക്കണം; അർജന്റീനയോട് തോറ്റതിന് പിന്നാലെ ഫിഫയ്ക്ക്‌ പരാതി നൽകി ഈജിപ്ത്

July 8, 2026
202
എല്ലാം പണത്തിനുവേണ്ടി, അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം, ഇനിയൊരു മത്സരവും കാണില്ല- ഈജിപ്ത് പരിശീലകൻ
Sports

എല്ലാം പണത്തിനുവേണ്ടി, അവർക്ക് മെസ്സി ടൂർണമെന്റിൽ വേണം, ഇനിയൊരു മത്സരവും കാണില്ല- ഈജിപ്ത് പരിശീലകൻ

July 8, 2026
438
Next Post
ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

ശമ്പള വർധന: തൃശൂരിൽ നഴ്സസ് സമ്പൂർണ്ണ പണിമുടക്കിലേക്ക്

Recent News

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍’അര്‍ജന്റീന സ്പെയിന്‍ ലോകകപ്പ് ഫൈനല്‍ ,മത്സരം 12.30ന്ചങ്ങരംകുളത്ത് ബിഗ് സ്ക്രീനില്‍ മത്സരം കാണാന്‍ വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി അര്‍ജന്റീന ആരാധകര്‍

July 19, 2026
940
മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

മക്കൾക്ക് വിഷം നൽകി ജീവനൊടുക്കാൻ ശ്രമം; 16കാരിക്ക് പിന്നാലെ അമ്മയും മരിച്ചു; അച്ഛനും ഇളയമകനും ചികിത്സയിൽ

July 19, 2026
760
നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

നഗ്നയായി ക്ഷേത്രത്തിലേക്ക്,വിഗ്രഹം എടുത്തു കുളത്തിൽ ചാടി മരിച്ചു!ദുരൂഹതയേറ്റി ടെക്കിയുടെ മരണം

July 19, 2026
506
കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

കോട്ടയം നഗരമധ്യത്തിൽ മദ്യപസംഘങ്ങൾ തമ്മിൽ സംഘർഷം; കത്തിക്കുത്തേറ്റ് യുവാവ് മരിച്ചു

July 19, 2026
70
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025