പൊന്നാനി:അമ്മയും കുഞ്ഞും ഹോസ്പിറ്റലില്‍ നിന്നും കമ്പ്യൂട്ടര്‍ അടക്കമുള്ള ലക്ഷക്കണക്കിന് രൂപയുടെ സാമഗ്രികള്‍ മോഷണം നടത്തിയ സംഘത്തെ പൊന്നാനി പോലീസ് അറസ്റ്റ് ചെയ്തു.പൊന്നാനി സ്വദേശികളായ ഓം തൃക്കാവ് മൂസമ്മക്കാനകത്ത് ഷഫീക്ക് (26)ടിബി ഹോസ്പിറ്റലിനടുത്ത് താമസിക്കുന്ന തരീക്കാനകത്ത് ഷഹദ് (24)മുക്കാടി കൂരാറ്റന്റെ വളപ്പിൽ നാസിൽ(22)പൊന്നാനി നഗരം കാളിയാരകത്ത് സിഫാറത്ത് (21)പുറങ് മാരാമുറ്റത്ത് താമസിക്കുന്ന തറീക്കാനകാത്ത് ഫഹദ് (20) ആനപ്പടി ചൊക്കന്റകത്ത് അസ്‌ലം (23) എന്നിവരെയാണ് പൊന്നാനി ഇൻസ്‌പെക്ടർ സതീഷ്കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം അറസ്റ്റ് ചെയ്തത്.ഹോസ്പിറ്റല്‍ കോംബൗണ്ടിലെ മോട്ടോർ പമ്പ് സെറ്റ്,പുതുതായി തുടങ്ങാൻ ഇരിക്കുന്ന ഐസൊലേഷൻ വാർഡ് കെട്ടിടത്തിൽ ഉണ്ടായിരുന്ന8 ഓളം കമ്പ്യൂട്ടർ,മോണിറ്ററുകൾ,കീ ബോർഡുകൾ,മറ്റു ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, 8 ഓളം ഫയർ എസ്റ്റിംഗിഷറുകൾ,ഇരുമ്പ് കമ്പികൾ,പുതുതായി സ്ഥാപിച്ച എട്ടോളം ബാറ്ററികൾ, തുടങ്ങി കെട്ടിടത്തിൽ ഉണ്ടായിരുന്ന 3 ലക്ഷത്തോളം വില വരുന്ന ഉപകരണങ്ങളാണ് 6 പേരടങ്ങുന്ന സംഘം പലപ്പോഴായി രാത്രിയിൽ എത്തി സ്കൂട്ടറുകളിൽ കടത്തി കൊണ്ട് പോയത്.വിവിധ ഇടങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് സംശയം തൊന്നിയവരെ നിരീക്ഷിച്ചും ചോദ്യം ചെയ്തും നടത്തിയ അന്വേഷണത്തിലാണ് മോഷണം നടത്തിയ ആറംഗ സംഘത്തിനെ അന്വേഷണസംഘം പിടിക്കൂടിയത്.മോഷണം നടത്തിയ വസ്തുക്കള്‍ മാരാമുറ്റത്ത് ആക്രി കടയിൽ നിസ്സാര വിലക്ക് വില്പന നടത്തിയ പ്രതികള്‍ കാറുകൾ വാടകക്ക് എടുത്ത് വിനോദങ്ങൾക്കും മറ്റും മറ്റു ആർഭാട ജീവിതം നയിക്കുന്നതിനും ചെലവഴിക്കുകയായിരുന്നു. എസ്‌ഐ ആന്റോ ഫ്രാൻസിസ്,ജൂനിയർ എസ്‌ഐ ആനന്ദ ലക്ഷ്മി, എഎസ്‌ഐ മാരായ എലിസബത്ത്,നൗഷാദ്,സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ, പ്രശാന്ത് കുമാർ എസ്, സിവിൽ പോലീസ് ഓഫീസർ ശ്രീരാജ്,എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.അറസ്റ്റ് ചെയ്ത പ്രതികളെ പൊന്നാനി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരിസര പ്രദേശങ്ങളിൽ നടന്ന മറ്റു മോഷണങ്ങളിലും പ്രതികൾക്ക് പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ് എന്ന് പൊന്നാനി ഇൻസ്‌പെക്ടർ സതീഷ് കുമാർ അറിയിച്ചു.










