• Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
Monday, July 27, 2026
CKM News
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics
No Result
View All Result
CKM News
No Result
View All Result
ADVERTISEMENT
Home National

താൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ, എതിരാളി ഡിഎംകെയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട

cntv team by cntv team
June 1, 2026
in National
A A
താൻ മുഖ്യമന്ത്രിയല്ല, മുഖ്യ സേവകൻ, എതിരാളി ഡിഎംകെയെന്ന് വിജയ്; വരുന്നു സിംഗപ്പെൺ കാവൽപ്പട
0
SHARES
198
VIEWS
Share on WhatsappShare on Facebook
ADVERTISEMENT

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി സി. ജോസഫ് വിജയ് ചുമതലയേറ്റ ശേഷം നടത്തിയ ആദ്യ ബഹുജന റാലി തൃച്ചിയിൽ ആവേശക്കടലായി മാറി. മെയ് 10-ന് അധികാരം ഏറ്റെടുത്ത ശേഷം ജനങ്ങളെ നേരിട്ട് അഭിസംബോധന ചെയ്ത വിജയ്, പ്രതിപക്ഷ പാർട്ടികൾ ഉന്നയിച്ച കുതിരക്കച്ചവട ആരോപണങ്ങളെ പൂർണ്ണമായും തള്ളിക്കളഞ്ഞു. തന്നെയും ജനങ്ങളെയും തമ്മിൽ അകറ്റാൻ ആർക്കും കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

താൻ ഈ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയല്ല, മറിച്ച് തമിഴ് ജനതയുടെ ‘മുഖ്യ സേവകൻ’ ആണെന്ന് വിജയ് സ്വയം വിശേഷിപ്പിച്ചു. 1977-ൽ എം.ജി.ആർ. പോലും നേടാത്ത വോട്ട് വിഹിതമാണ് 2026-ൽ തമിഴ് ജനത ടിവികെക്ക് നൽകിയതെന്ന് അദ്ദേഹം പറഞ്ഞു. പെരിയാർ, അണ്ണാ, എം.ജി.ആർ. എന്നിവരുടെ പാത പിന്തുടരുന്ന ഒരു സാധാരണക്കാരനാണ് താനെന്നും അദ്ദേഹം ആവർത്തിച്ചു.

ഭരണകക്ഷിയായ ഡിഎംകെയ്ക്കും എഐഎഡിഎംകെയ്ക്കുമെതിരെ രൂക്ഷമായ ഭാഷയിലാണ് മുഖ്യമന്ത്രി പ്രതികരിച്ചത്. ഇത്രയും കാലം മാറി മാറി ജനങ്ങളെ വഞ്ചിച്ച് ഭരിച്ച ഈ രണ്ട് പാർട്ടികളെയും തമിഴ് മക്കൾ ഇന്ന് കൈവിട്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. സ്റ്റാലിന്റെ കുടുംബ രാഷ്ട്രീയമാണ് ഡിഎംകെയുടെ തകർച്ചയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു.

ഡിഎംകെ ഇപ്പോൾ വെറും ‘തീയശക്തി’ മാത്രമല്ല, ജനങ്ങളിൽ നിന്ന് ദൂരേക്ക് പോയ ‘ദൂരശക്തി’ കൂടിയാണെന്ന് വിജയ് പരിഹസിച്ചു. പണമോ സ്വാധീനമോ ഉപയോഗിച്ച് തന്നെ തടയാമെന്ന് ആരും കരുതേണ്ടെന്നും തമിഴ്നാട്ടിലെ യഥാർത്ഥ പോരാട്ടം ടിവികെയും ഡിഎംകെയും തമ്മിൽ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ തിരസ്കരിച്ചവരാണ് തനിക്കെതിരെ ഇപ്പോൾ ബഹളം വെക്കുന്നതെന്നും ടിവികെ ഭരണം വന്നാൽ തങ്ങളുടെ കൊള്ളയടിക്കൽ അവസാനിക്കുമെന്ന് ഭയന്നാണ് പഴയ ശക്തികൾ തനിക്കെതിരെ ഒന്നിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

അഴിമതിയും കൈക്കൂലിയുമില്ലാത്ത ഒരു ഭരണം ഉറപ്പാക്കുമെന്ന് വിജയ്‍ പറഞ്ഞു. കർഷകരുടെ കടങ്ങൾ എഴുതിത്തള്ളുന്നതിനും പാവപ്പെട്ടവർക്കായി 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുന്നതിനും സർക്കാർ മുൻഗണന നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. മുൻ ഭരണകാലത്ത് ഓരോ തെരുവിലും ലഹരി പടരുന്നത് തടയാൻ കഴിഞ്ഞില്ലെന്നും ഇത് മൂലം നിരവധി സ്ത്രീകൾക്ക് സുരക്ഷിതത്വം നഷ്ടപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ലഹരി മാഫിയയെ വേരോടെ അറുക്കാൻ തന്റെ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ജനങ്ങളെ തമിഴ്നാട്ടിൽ സുരക്ഷിതമായി ജീവിക്കാൻ അനുവദിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സ്ത്രീകളുടെ സുരക്ഷയ്ക്കായി ‘സിംഗപ്പെൺ കാവൽപ്പട’ അടുത്ത ആഴ്ച മുതൽ നിലവിൽ വരുമെന്ന് വിജയ് പ്രഖ്യാപിച്ചു. കുറ്റവാളികൾക്ക് ഏറ്റവും വേഗത്തിൽ ശിക്ഷ ഉറപ്പാക്കുന്നതിനായി കാര്യക്ഷമതയുള്ള പോലീസ് ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്നും കുറ്റപത്രം സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള കോടതി നടപടികൾ വേഗത്തിലാക്കാൻ കർശന നിർദ്ദേശം നൽകിയതായും അദ്ദേഹം വ്യക്തമാക്കി.

Related Posts

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്
National

‘ഇത് ജനാധിപത്യത്തിന്റെ വിജയം’; ധർമേന്ദ്ര പ്രധാന്റെ രാജിയിൽ പ്രതികരിച്ച് സോനം വാങ്ചുക്

July 25, 2026
100
പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു
National

പ്രതിഷേധം ഫലം കണ്ടു; ധർമേന്ദ്ര പ്രധാൻ രാജിവെച്ചു

July 25, 2026
547
‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്
National

‘പാറ്റ’ എന്ന് വിളിച്ചത് വ്യാജ നിയമ ബിരുദധാരികളെ, രാജ്യത്തെ യുവാക്കളെയല്ല’: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

July 25, 2026
113
‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി
National

‘ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടൻ രാജിവെക്കണം’; പരുക്കേറ്റ വിദ്യാര്‍ഥിക്കൊപ്പം വാര്‍ത്താ സമ്മേളനം നടത്തി രാഹുല്‍ ഗാന്ധി

July 24, 2026
137
അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ
National

അർദ്ധരാത്രി വീഡിയോയിൽ വന്ന് പറയാതെ പകൽ പാർലമെന്റിൽ വന്ന് സംസാരിക്കൂ; മോദിയോട് ഖാർഗെ

July 24, 2026
120
അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ
Kerala

അർജന്റീന വരാത്തത് കേസാകും; 500 കോടി നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ്‌പോൺസർ അന്താരാഷ്ട്ര കോടതിയിൽ

July 24, 2026
327
Next Post
ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം  അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

ആലംകോട് ഫാമിലി ഹെൽത്ത് സെന്ററിന് പുതിയ കെട്ടിടം അനുവദിക്കണം :എംഎൽഎ ക്ക് നിവേദനം

Recent News

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

കേരള വ്യാപാരിവ്യവസായി സമിതി ചാലിശ്ശേരി യൂണിറ്റ് സമ്മേളനം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

July 27, 2026
5
സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

സോപാനം സ്കൂൾ ഓഫ് പഞ്ചവാദ്യത്തിന്റെ ‘ഗുരുപ്രണാമം’പുരസ്കാര സമർപ്പണവും ആദരിക്കലും നടന്നു

July 27, 2026
6
വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

വൈദ്യുതി നിയന്ത്രണം’മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ച് സി.പി.ഐ.എം നന്നംമുക്ക് ലോക്കൽ കമ്മിറ്റി

July 27, 2026
10
മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

മുണ്ടകൻ കർഷകർക്ക് സൗജന്യ നെൽവിത്ത് നൽകി ആലങ്കോട് ഗ്രാമ പഞ്ചായത്ത്

July 27, 2026
11
ADVERTISEMENT
ckm news footer

CKM News delivers the latest local news from Changaramkulam, Malappuram, Kerala, along with key international stories, especially from the Middle East. Stay connected with use to stay informed with breaking news, in-depth analysis, and real-time updates.

Follow Us

©CKM NEWS- 2025

  • About Us
  • Privacy Policy
  • Disclaimer & Content Policy – CKM News
  • Terms And Conditions
  • Contact Us
No Result
View All Result
  • Latest News
  • UPDATES
  • Malappuram
  • Kerala
  • National
  • Gulf News
  • International
  • Politics

©CKM NEWS- 2025