പൊന്നാനി:ഹാര്‍ബറില്‍ ദുരൂഹ സാഹചര്യത്തില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി.പൊന്നാനിയില്‍ സ്ഥിതി ചെയ്യുന്ന പുനര്‍ഗേഹം ഫ്ളാറ്റില്‍ താമസിച്ചിരുന്ന മാറപ്പിന്റെ വീട്ടില്‍ അയ്യൂബിന്റെ മകള്‍ ഫാത്തിമ(23) യുടെ മൃതദേഹമാണ് പഴയ ജങ്കാർ ജെട്ടി യുടെ പടിഞ്ഞാറെ ഭാഗം കടപ്പുറത്ത് മണലിൽ കമിഴ്നു കിടക്കുന്ന നിലയില്‍ കണ്ടെത്തിയത്.ബുധനാഴ്ച രാവിലെ 9 മണിയോടെ മത്സ്യതൊഴിലാളികളാണ് മൃതദേഹം കണ്ടത്.തെരുവ് നായകള്‍ കടിച്ച് മുറിവേല്‍പ്പിച്ച രീതിയില്‍ ആയിരുന്നു മൃതദേഹം.തിരൂര്‍ ഡിവൈഎസ്പി പൊന്നാനി സിഐ അടക്കമുള്ള ഉദ്ധ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള പോലീസ് സ്ഥലത്ത് എത്തി.ഡോഗ് സ്ക്വഡും വിരലടയാള വിദഗ്തരും ഫോറന്‍സിക് വിഭാഗവും സ്ഥലത്ത് എത്തി പരിശോധന നടത്തി.കൊലപാതകമാണെന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം തുടരുന്നത്.സംഭവത്തിന് ശേഷം യുവതിയുടെ ഭര്‍ത്താവ് ഒളിവിലാണ്.മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണെന്നും ഉദ്ധ്യോഗസ്ഥര്‍ പറഞ്ഞു.സംഭവ സ്ഥലത്ത് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടത്തിന് അയക്കും.സംഭവത്തില്‍ കാണാതായ ഭര്‍ത്താവ് സിദ്ധികിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്










