ചാലിശ്ശേരി പട്ടിശ്ശേരി ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ഒരാഴ്ചയായി നടന്നുവന്നിരുന്ന നാരായണീയ സപ്താഹ യജ്ഞത്തിന്റെ സമാപനവും കഥകളിയും നടന്നു.സപ്താഹ സമാപന ദിനത്തിൽ രാവിലെ ക്ഷേത്രത്തിൽ ഗണപതിഹോമം,വിശേഷാൽ പൂജകൾ എന്നിവ നടന്നു.ഉച്ചയ്ക്ക് യജ്ഞാചാര്യൻ തോട്ടം നീലകണ്ഠൻ നമ്പൂതിരിയും, ഉപാചാര്യൻ മുതുവറ ദിവാകരൻ നമ്പൂതിരിയും ഭക്തജനങ്ങൾക്ക് സപ്താഹ മണ്ഡപത്തിൽ വെച്ച് പ്രസാദം നൽകിയതോടുകൂടി ഏഴു ദിവസത്തെ സപ്താഹത്തിന് സമാപനമായി.സമാപന ദിവസം ഉച്ചയ്ക്ക് ശേഷം കുട്ടികളുടെ നൃത്ത നൃത്യങ്ങൾ, കൃഷ്ണകൃപ,എന്നീ സംഘങ്ങളുടെ തിരുവാതിരക്കളി എന്നിവയും ദീപാരാധനയ്ക്ക് ശേഷം സാംസ്കാരിക സന്ധ്യയ്ക്ക് ടീം രസാനന്ദയുടെ കലാനിലയം ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ “രുഗ്മാംഗദ ചരിതം” കഥകളിയും അരങ്ങേറി.
രുഗ്മാംഗദനായി കലാനിലയം ഡോ:പാഴൂർ ദാമോദരൻ നമ്പൂതിരി,മോഹിനി കലാമണ്ഡലം വൈവസ്വതമനു, ബ്രാഹ്മണർ കലാമണ്ഡലം ആദിത്യൻ, കലാമണ്ഡലം അഭിഷേക്,ധർമ്മംഗദൻ കുമാരി എസ് ഭദ്ര, വിഷ്ണു മാസ്റ്റർ ആര്യൻ എന്നിവരായിരുന്നു വേഷമിട്ടത്.പാട്ട് കലാ വിശ്വാസ്,ഹരിശങ്കർ കണ്ണമംഗലം,,ചെണ്ട കലാ നിതിൻ കൃഷ്ണ, മദ്ദളം കലാമണ്ഡലം പ്രശാന്ത്,ചുട്ടി കലാ വൈശാഖ്,അണിയറ ശ്യാം മനോഹർ & ടീം, കോപ്പ് രംഗപൂഷ ഇരിങ്ങാലക്കുട എന്നിവരായിരുന്നു അണിയറ ശില്പികൾ.സപ്താഹം തുടങ്ങിയതു മുതൽ ഏഴു ദിവസവും ക്ഷേത്രത്തിൽ സപ്താഹത്തിൽ പങ്കെടുക്കുന്നവർക്ക് വാതാലയം ട്രസ്റ്റിന്റെയും,മൂന്നുനേരവും പ്രഭാത ഭക്ഷണവും,ഉച്ചയ്ക്ക് പ്രസാദ ഊട്ടും,വൈകുന്നേരം ചായയും ഭക്തജനങ്ങളുടെയും, അഭ്യുദയകാംക്ഷികളുടെയും വകയായി നൽകിയിരുന്നു.







