എടപ്പാൾ: തൻ്റെ സഹോദരന് ഏറ്റവും പ്രിയപ്പെട്ട പരിഭാഷകനാണ് അബ്ദുൾ സമദാനി എന്നും തനിയ്ക്കു അതേ പരിഭാഷകനെ ലഭിച്ചതിൽ നന്ദി പറഞ്ഞാണ് പ്രിയങ്ക പ്രസംഗം ആരംഭിച്ചത്.
ഗൗരവകരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യാതൊരു ഉത്തരവദിത്വവും ഇല്ലാത്ത സർക്കാരാണ് ഇടത് സർക്കാർ എന്ന് പ്രിയങ്കാഗാന്ധി.
പതിനഞ്ച് വർഷമായി ഒരേ എൽഡിഎഫ് എം എൽ എ യാണ് മണ്ഡലത്തിൽ എന്നും കേരളം മാറാൻ പോകുന്നതിനൊപ്പം തവനൂരിനും മാറ്റം വേണമെന്നും അതിനായി വി എസ് ജോയ് എന്ന ചെറുപ്പക്കാരനെ ജയിപ്പിക്കണമെന്നും പ്രിയങ്ക പറഞ്ഞു.
സ്ത്രീകളും കുട്ടികളും മുതിർന്നവരും ഉൾപ്പെടെ തിങ്ങി നിറഞ്ഞ സദസ്സിലേയ്ക്ക് ആവേശം വിതറി പ്രിയങ്കാ ഗാന്ധി. മാണൂരിലെ മലബാർ ഡെൻ്റൽ കോളജിൽ ഹെലികോപ്റ്ററിൽ വന്ന് ഇറങ്ങിയ പ്രിയങ്കയെ സ്ഥാനാർത്ഥി വി എസ് ജോയിയും , സിപി ബാവഹാജിയും ചേർന്ന് സ്വീകരിച്ചു. തുടർന്ന് എടപ്പാൾ കുറ്റിപ്പുറം റോഡിൽ തയ്യാറാക്കായ സമ്മേളന നഗരിയിൽ ഉച്ചയ്ക്ക് രണ്ട് മണിയോടെ എത്തിയ പ്രിയങ്കയെ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ചും ആർപ്പു വിളിച്ചും ജനം സ്വീകരിച്ചു.
എൽഡിഎഫും ബിജെപിയും തമ്മിലുള്ള ഡീൽ ആരോപണം പ്രിയങ്ക ഗാന്ധി ഉന്നയിച്ചു. മുഖ്യമന്ത്രി ബിജെപിയുമായി ധാരണയുണ്ടാക്കിയെന്നും ആരോപണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്രവുമായി കൂടിക്കാഴ്ച നടത്തുകയാണെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.കേരളത്തിലെ കുട്ടികൾക്ക് പോലും മുഖ്യമന്ത്രി അഴിമതിക്കാരനാണെന്നറിയാം. മുഖ്യമന്ത്രി ബിജെപിയുമായി ധാരണ ഉണ്ടാക്കിയിരിക്കുകയാണ്. അഴിമതിയുള്ള പാർട്ടിയാണ് ബിജെപിയും സിപിഎമ്മുമെന്നും പ്രിയങ്ക ഗാന്ധി ആരോപിച്ചു.
ഗൗരവകരമായ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ യാതൊരു ഉത്തരവദിത്വവും ഇല്ലാത്ത സർക്കാരാണ് ഇടത് സർക്കാർ എന്ന് പ്രിയങ്കാഗാന്ധി.
പ്രതിപക്ഷ നിരയിലെ എം പി എന്ന നിലയിലുള്ള യാതൊരു പരിഗണനയും സർക്കാർ നൽകലില്ലെന്നും. മണ്ഡലത്തിലെ ആളുകളുടെ ആവശ്യങ്ങൾ കേട്ട ശേഷം സംസ്ഥാന സർക്കാരുമായി പങ്കുവെച്ചാൽ യാതൊരു പ്രതികരണവും തനിയ്ക്ക് ലഭിക്കലില്ല എന്നും. നിരവധി തവണ ഇതേ അനുഭവം തനിയ്ക്ക് ഉണ്ടായിട്ടുണ്ടെന്നും. ജനക്ഷേമത്തിന് പരിഗണന നൽകാത്തതിൻ്റെ ഉദാഹരണമാണിതെന്നും പ്രിയങ്ക പറഞ്ഞു.
തവനൂർ നിയോജമണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി വി എസ് ജോയിയുടെ പ്രചരണത്തിനായി എടപ്പാളിൽ എത്തിയതായിരുന്നു പ്രിയങ്ക. നിയോജ മണ്ഡലം തിരഞ്ഞെടുപ്പ് സമിതി ചെയർമാൻ അബ്ദുള്ള കുട്ടി അദ്ധ്യക്ഷനായ ചടങ്ങിൽ, സി ഹരിദാസ് , അബ്ദുൾ സമദാനി എംപി, കെപിസിസി വർക്കിംങ് പ്രസിഡൻ്റ് എ പി അനിൽകുമാർ എം എൽ എ , സിപി ബാവഹാജി,എ എം രോഹിത്ത്, സുരേഷ് പൊൽപ്പാക്കര, ഇബ്രാഹിം മുതൂർ ,അഡ്വ നസറുള്ള , ടിപി മുഹമ്മദ്, ഇപി രാജീവ്, എം മാലതി എന്നിവർ സംസാരിച്ചു.







